ജനീവ: കോവിഡ് മഹാമാരിയെ തുടർന്ന് പ്രഖ്യാപിച്ച ആരോഗ്യ അടിയന്തരാവസ്ഥ പിൻവലിച്ച് ലോകാരോഗ്യസംഘടന. ലോകത്തെ ഭീതിയിലാഴ്ത്തിയ വൈറസിനെതിരെ പ്രഖ്യാപിച്ച ആരോഗ്യ അടിയന്തരാവസ്ഥ മൂന്നു വർഷത്തിനു ശേഷമാണ് പിൻവലിക്കുന്നത്.
ആരോഗ്യ അടിയന്തരാവസ്ഥ പിൻവലിച്ചെങ്കിലും വൈറസ് പ്രധാന ഭീഷണിയായി തുടരുമെന്നും ലോകാരോഗ്യസംഘടന പ്രസിഡന്റ് ഡോ. ടെഡ്രോസ് അദാനം മുന്നറിയിപ്പ് നൽകി. സ്ഥിതി മാറിയാൽ അടിയന്തരാവസ്ഥ പുനഃസ്ഥാപിക്കാമെന്നും അദ്ദേഹം പറഞ്ഞു.
2020 ജനുവരിയിലാണ് ലോകാരോഗ്യ സംഘടന ആദ്യമായി കോവിഡിനെതിരെ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. ആറ് മില്യൺ ആളുകളാണ് കോവിഡിനെ തുടർന്ന് മരിച്ചതെന്നാണ് ഏകദേശ കണക്കെന്ന് ലോകാരോഗ്യ സംഘടന തലവൻ പറഞ്ഞു. ആയിരക്കണക്കിനാളുകൾ കോവിഡ് മൂലം ഇപ്പോഴും മരിക്കുന്നുണ്ടെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.
ആരോഗ്യ അടിയന്തരാവസ്ഥ പിൻവലിച്ചെങ്കിലും വൈറസ് പ്രധാന ഭീഷണിയായി തുടരുമെന്നും ലോകാരോഗ്യസംഘടന പ്രസിഡന്റ് ഡോ. ടെഡ്രോസ് അദാനം മുന്നറിയിപ്പ് നൽകി. സ്ഥിതി മാറിയാൽ അടിയന്തരാവസ്ഥ പുനഃസ്ഥാപിക്കാമെന്നും അദ്ദേഹം പറഞ്ഞു.
2020 ജനുവരിയിലാണ് ലോകാരോഗ്യ സംഘടന ആദ്യമായി കോവിഡിനെതിരെ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. ആറ് മില്യൺ ആളുകളാണ് കോവിഡിനെ തുടർന്ന് മരിച്ചതെന്നാണ് ഏകദേശ കണക്കെന്ന് ലോകാരോഗ്യ സംഘടന തലവൻ പറഞ്ഞു. ആയിരക്കണക്കിനാളുകൾ കോവിഡ് മൂലം ഇപ്പോഴും മരിക്കുന്നുണ്ടെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.