ബംഗളൂരു: അധികാരത്തിലെത്തിയാൽ ബജ്രംഗ് ദളിനെ നിരോധിക്കുമെന്ന കോൺഗ്രസിന്റെ കർണാടകയിലെ പ്രകടന പത്രികയിലെ വാഗ്ദാനത്തിനെതിരേ വിഎച്ച്പിയും ബജ്രംഗ്ദൾ പ്രവർത്തകരും വ്യാഴാഴ്ച സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു.
ബംഗളൂരു, ചിക്കബല്ലാപുര, ശ്രീരംഗപട്ടണ,മാണ്ഡ്യ, ചിക്കമഗളൂരു തുടങ്ങിയ ഇടങ്ങളിലും ചില ഹനുമാൻ ക്ഷേത്രങ്ങൾക്കുമുന്നിലും ഹനുമാൻ ചാൽസ ആലപിച്ചുകൊണ്ടായിരുന്നു പ്രതിഷേധം. ശ്രീരംഗപട്ടണയിൽ ബജ്രംഗ് ദൾ പ്രവർത്തകർ കോൺഗ്രസ് പ്രകടനപത്രിക കീറിയെറിഞ്ഞു.
ദക്ഷിണ കന്നഡയിലെ മുൾക്കി, ഉത്തര കന്നഡയിലെ അങ്കോള, ബെലഗാവിയിലെ ബെയ്ൽഹൊംഗൽ എന്നിവിടങ്ങളിൽ ബിജെപിയുടെ തെരഞ്ഞെടുപ്പ് റാലികളെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞദിവസം ജയ് ബജ്രംഗ് ബലി മുദ്രാവാക്യം വിളിച്ചിരുന്നു.
ശ്രീരാമനെ പൂട്ടിയിട്ട കോൺഗ്രസ് ഹനുമാനെയും പൂട്ടിയിടാൻ ശ്രമിക്കുകയാണെന്നാണു മോദി പറഞ്ഞത്.
ബംഗളൂരു, ചിക്കബല്ലാപുര, ശ്രീരംഗപട്ടണ,മാണ്ഡ്യ, ചിക്കമഗളൂരു തുടങ്ങിയ ഇടങ്ങളിലും ചില ഹനുമാൻ ക്ഷേത്രങ്ങൾക്കുമുന്നിലും ഹനുമാൻ ചാൽസ ആലപിച്ചുകൊണ്ടായിരുന്നു പ്രതിഷേധം. ശ്രീരംഗപട്ടണയിൽ ബജ്രംഗ് ദൾ പ്രവർത്തകർ കോൺഗ്രസ് പ്രകടനപത്രിക കീറിയെറിഞ്ഞു.
ദക്ഷിണ കന്നഡയിലെ മുൾക്കി, ഉത്തര കന്നഡയിലെ അങ്കോള, ബെലഗാവിയിലെ ബെയ്ൽഹൊംഗൽ എന്നിവിടങ്ങളിൽ ബിജെപിയുടെ തെരഞ്ഞെടുപ്പ് റാലികളെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞദിവസം ജയ് ബജ്രംഗ് ബലി മുദ്രാവാക്യം വിളിച്ചിരുന്നു.
ശ്രീരാമനെ പൂട്ടിയിട്ട കോൺഗ്രസ് ഹനുമാനെയും പൂട്ടിയിടാൻ ശ്രമിക്കുകയാണെന്നാണു മോദി പറഞ്ഞത്.