ബാങ്കോക്ക്: മ്യാൻമറിൽ 2153 രാഷ്ട്രീയ തടവുകാരെ മോചിപ്പിച്ചു. സൈനിക കൗൺസിൽ അധ്യക്ഷൻ സീനിയർ ജനറൽ മിൻ ഓംഗ് ഹ്ലെയ്ംഗാണ് ഇതു സംബന്ധിച്ച ഉത്തരവിട്ടത്. ബുദ്ധമതത്തിലെ പ്രധാനപ്പെട്ട ദിനാചരണത്തോടനുബന്ധിച്ചാണ് തടവുകാരെ വിട്ടയച്ചത്.
ബുധനാഴ്ചയാണ് തടവുകാരെ മോചിപ്പിക്കാൻ തുടങ്ങിയത്. ഏതാനും ദിവസങ്ങൾക്കകം മുഴുവൻ പേരെയും വിട്ടയക്കുന്നതിനുള്ള നടപടികൾ പൂർത്തിയാകും. ആരൊക്കെയാണ് വിട്ടയക്കപ്പെട്ടതെന്നത് സംബന്ധിച്ച് സൂചനകളില്ല.
എന്നാൽ, വിവിധ കുറ്റങ്ങൾ ചുമത്തി 33 വർഷത്തെ തടവിന് ശിക്ഷിച്ച ഓംഗ് സാൻ സൂ ചി ഇക്കൂട്ടത്തിലില്ലെന്നാണ് വിവരം. അക്രമരഹിത സമരങ്ങളിൽ പങ്കെടുത്തതിനും സൈനിക ഭരണകൂടത്തെ വിമർശിച്ചതിനും ആയിരങ്ങൾ ഇപ്പോഴും ജയിലുകളിൽ കഴിയുകയാണ്.
ബുധനാഴ്ചയാണ് തടവുകാരെ മോചിപ്പിക്കാൻ തുടങ്ങിയത്. ഏതാനും ദിവസങ്ങൾക്കകം മുഴുവൻ പേരെയും വിട്ടയക്കുന്നതിനുള്ള നടപടികൾ പൂർത്തിയാകും. ആരൊക്കെയാണ് വിട്ടയക്കപ്പെട്ടതെന്നത് സംബന്ധിച്ച് സൂചനകളില്ല.
എന്നാൽ, വിവിധ കുറ്റങ്ങൾ ചുമത്തി 33 വർഷത്തെ തടവിന് ശിക്ഷിച്ച ഓംഗ് സാൻ സൂ ചി ഇക്കൂട്ടത്തിലില്ലെന്നാണ് വിവരം. അക്രമരഹിത സമരങ്ങളിൽ പങ്കെടുത്തതിനും സൈനിക ഭരണകൂടത്തെ വിമർശിച്ചതിനും ആയിരങ്ങൾ ഇപ്പോഴും ജയിലുകളിൽ കഴിയുകയാണ്.