മുംബൈ: മുംബൈയിൽ ആശുപത്രിയിൽ ഡോക്ടറെ മർദിക്കുകയും വനിതാ ജീവനക്കാരിയെ അധിക്ഷേപിക്കുകയും ചെയ്തയാൾ അറസ്റ്റിൽ. മുംബൈയിലെ ഭാഭാ ഹോസ്പിറ്റലിലെ റേഡിയോളജി വിഭാഗത്തിലെ ഡോക്ടർക്കാണ് മർദനമേറ്റത്.
ഷാഹിദ് റാഷിദ് ഷെയ്ഖ് എന്നയാളാണ് അറസ്റ്റിലായത്. ഭാര്യയ്ക്ക് സോണോഗ്രഫി ചെയ്യാനാണ് ഷാഹിദ് ആശുപത്രിയിലെത്തിയത്. ഇവിടെയെത്തിയ മറ്റ് ആളുകൾക്കൊപ്പം ക്യൂവിൽ നിൽക്കുകയായിരുന്ന ഷാഹിദ് വരി തെറ്റിച്ച് മുന്നിൽ വരാൻ ശ്രമിച്ചു.
ഈ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ അറ്റൻഡർ ഇയാളോട് കാത്തിരിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ പെട്ടന്ന് ഇയാൾ അക്രമാസക്തനാകുകയും അറ്റൻഡറെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
സംഭവം കണ്ട് ഡോക്ടർ ഇടപെടാൻ ശ്രമിച്ചപ്പോൾ ഷെയ്ഖ് ഇദ്ദേഹത്തെ മർദിച്ചു. തുടർന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥർ കീഴടക്കുകയായിരുന്നു. കസ്റ്റഡിയിലെടുത്ത ഇയാൾക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരം പോലീസ് കേസെടുത്തു.
ഷാഹിദ് റാഷിദ് ഷെയ്ഖ് എന്നയാളാണ് അറസ്റ്റിലായത്. ഭാര്യയ്ക്ക് സോണോഗ്രഫി ചെയ്യാനാണ് ഷാഹിദ് ആശുപത്രിയിലെത്തിയത്. ഇവിടെയെത്തിയ മറ്റ് ആളുകൾക്കൊപ്പം ക്യൂവിൽ നിൽക്കുകയായിരുന്ന ഷാഹിദ് വരി തെറ്റിച്ച് മുന്നിൽ വരാൻ ശ്രമിച്ചു.
ഈ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ അറ്റൻഡർ ഇയാളോട് കാത്തിരിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ പെട്ടന്ന് ഇയാൾ അക്രമാസക്തനാകുകയും അറ്റൻഡറെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
സംഭവം കണ്ട് ഡോക്ടർ ഇടപെടാൻ ശ്രമിച്ചപ്പോൾ ഷെയ്ഖ് ഇദ്ദേഹത്തെ മർദിച്ചു. തുടർന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥർ കീഴടക്കുകയായിരുന്നു. കസ്റ്റഡിയിലെടുത്ത ഇയാൾക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരം പോലീസ് കേസെടുത്തു.