മുംബൈ: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റ് ചരിത്രത്തിലെ 1000-ാമത് മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെ തകർത്ത് മുംബൈ ഇന്ത്യൻസ്. രാജസ്ഥാൻ ഉയർത്തിയ 213 റണ്‍സ് വിജയലക്ഷ്യം മൂന്ന് പന്തുകൾ ശേഷിക്കെ മുംബൈ മറികടന്നു. ആറ് വിക്കറ്റിനായിരുന്നു മുംബൈയുടെ ജയം. സ്കോർ: രാജസ്ഥാൻ 212-7 (20), മുംബൈ 214-4 (19.3).
സൂര്യകുമാർ യാദവിന്റെയും ടിം ഡേവിഡിന്റെയും തകർപ്പൻ പ്രകടനമാണ് മുംബൈയ്ക്ക് ജയം സമ്മാനിച്ചത്. വലിയ ലക്ഷ്യം മുന്നിൽ കണ്ട് ഇറങ്ങിയ മുംബൈയ്ക്ക് തുടക്കത്തിൽതന്നെ നായകൻ രോഹിത് ശർമയെ (3) നഷ്ടമായി. പിന്നീട് ഇഷാൻ കിഷനും കാമറൂണ്‍ ഗ്രീനും ചേർന്ന് 62 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയർത്തു. ഇഷാൻ 23 പന്തിൽ 28 റണ്‍സ് നേടിയപ്പോൾ ഗ്രീൻ 26 പന്തിൽ 44 റണ്‍സെടുത്തു.
ഇഷാനു പിന്നാലെ കളത്തിലെത്തിയ സൂര്യകുമാർ യാദവ് മുംബൈയുടെ സ്കോറിഗിനു വേഗം കൂട്ടി. 29 പന്തിൽ രണ്ട് സിക്സും എട്ട് ഫോറും ഉൾപ്പെടെ 55 റണ്‍സാണ് സൂര്യകുമാർ നേടിയത്. തിലക് വർമ 21 പന്തിൽ 29 റണ്‍സെടുത്തപ്പോൾ ടിം ഡേവിഡ് അവസാന ഓവറുകളിൽ ആക്രമണം അഴിച്ചുവിട്ടു. അവസാന ഓവറിലെ ആദ്യ മൂന്ന് പന്തും സിക്സ് പറത്തിയാണ് ഡേവിഡ് മുംബൈയെ വിജയത്തിലകം അണിയിച്ചത്. 14 പന്തിൽ പുറത്താകാതെ അഞ്ച് സിക്സും രണ്ട് ഫോറും ഉൾപ്പെടെ 45 റണ്‍സാണ് ഡേവിഡ് അടിച്ചുകൂട്ടിയത്.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാനു മിന്നും തുടക്കമാണ് ഓപ്പണറുമാർ ഒരുക്കിയത്. യശസ്വി ജയ്സ്വാൾ സെഞ്ചുറി നേടിയപ്പോൾ ജോസ് ബട്ട്ലർ 18 റൺസെടുത്തു. ഇരുവരും ചേർന്ന് 72 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തത്. 62 പന്തിൽ ജയ്സ്വാൾ 124 റണ്‍സ് നേടി. എട്ട് സിക്സും 16 ഫോറും അടങ്ങുന്നതായിരുന്നു ജയ്സ്വാളിന്റെ ഇന്നിംഗ്സ്. ജോസ് ബട്ട്ലറാണ് രാജസ്ഥാൻ ഇന്നിംഗ്സിലെ രണ്ടാമത്തെ ഉയർന്ന സ്കോറിനുടമ. നായകൻ സഞ്ജു സാംസണ് 14 റണ്‍സെടുത്തു.
മുംബൈയ്ക്കായി അർഷദ് ഖാൻ മൂന്ന് വിക്കറ്റ് വീഴ്ത്തി. പിയൂഷ് ചൗള രണ്ട് വിക്കറ്റും നേടി. ജയത്തോടെ മുംബൈ എട്ട് പോയിന്റുമായി പട്ടികയിൽ ഏഴാം സ്ഥാനത്തെത്തി. പത്ത് പോയിന്റുള്ള രാജസ്ഥാൻ മൂന്നാം സ്ഥാനത്താണ്.
സൂര്യകുമാർ യാദവിന്റെയും ടിം ഡേവിഡിന്റെയും തകർപ്പൻ പ്രകടനമാണ് മുംബൈയ്ക്ക് ജയം സമ്മാനിച്ചത്. വലിയ ലക്ഷ്യം മുന്നിൽ കണ്ട് ഇറങ്ങിയ മുംബൈയ്ക്ക് തുടക്കത്തിൽതന്നെ നായകൻ രോഹിത് ശർമയെ (3) നഷ്ടമായി. പിന്നീട് ഇഷാൻ കിഷനും കാമറൂണ്‍ ഗ്രീനും ചേർന്ന് 62 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയർത്തു. ഇഷാൻ 23 പന്തിൽ 28 റണ്‍സ് നേടിയപ്പോൾ ഗ്രീൻ 26 പന്തിൽ 44 റണ്‍സെടുത്തു.
ഇഷാനു പിന്നാലെ കളത്തിലെത്തിയ സൂര്യകുമാർ യാദവ് മുംബൈയുടെ സ്കോറിഗിനു വേഗം കൂട്ടി. 29 പന്തിൽ രണ്ട് സിക്സും എട്ട് ഫോറും ഉൾപ്പെടെ 55 റണ്‍സാണ് സൂര്യകുമാർ നേടിയത്. തിലക് വർമ 21 പന്തിൽ 29 റണ്‍സെടുത്തപ്പോൾ ടിം ഡേവിഡ് അവസാന ഓവറുകളിൽ ആക്രമണം അഴിച്ചുവിട്ടു. അവസാന ഓവറിലെ ആദ്യ മൂന്ന് പന്തും സിക്സ് പറത്തിയാണ് ഡേവിഡ് മുംബൈയെ വിജയത്തിലകം അണിയിച്ചത്. 14 പന്തിൽ പുറത്താകാതെ അഞ്ച് സിക്സും രണ്ട് ഫോറും ഉൾപ്പെടെ 45 റണ്‍സാണ് ഡേവിഡ് അടിച്ചുകൂട്ടിയത്.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാനു മിന്നും തുടക്കമാണ് ഓപ്പണറുമാർ ഒരുക്കിയത്. യശസ്വി ജയ്സ്വാൾ സെഞ്ചുറി നേടിയപ്പോൾ ജോസ് ബട്ട്ലർ 18 റൺസെടുത്തു. ഇരുവരും ചേർന്ന് 72 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തത്. 62 പന്തിൽ ജയ്സ്വാൾ 124 റണ്‍സ് നേടി. എട്ട് സിക്സും 16 ഫോറും അടങ്ങുന്നതായിരുന്നു ജയ്സ്വാളിന്റെ ഇന്നിംഗ്സ്. ജോസ് ബട്ട്ലറാണ് രാജസ്ഥാൻ ഇന്നിംഗ്സിലെ രണ്ടാമത്തെ ഉയർന്ന സ്കോറിനുടമ. നായകൻ സഞ്ജു സാംസണ് 14 റണ്‍സെടുത്തു.
മുംബൈയ്ക്കായി അർഷദ് ഖാൻ മൂന്ന് വിക്കറ്റ് വീഴ്ത്തി. പിയൂഷ് ചൗള രണ്ട് വിക്കറ്റും നേടി. ജയത്തോടെ മുംബൈ എട്ട് പോയിന്റുമായി പട്ടികയിൽ ഏഴാം സ്ഥാനത്തെത്തി. പത്ത് പോയിന്റുള്ള രാജസ്ഥാൻ മൂന്നാം സ്ഥാനത്താണ്.