+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മഅദനിയുടെ കേരള യാത്ര; അകമ്പടി ചെലവ് കുറയ്ക്കാനാകില്ലെന്ന് സർക്കാർ

ബംഗളൂരു: പിഡിപി നേതാവ് അബ്ദുൾ നാസർ മഅദനിയുടെ കേരള സന്ദർശനത്തിന് സുരക്ഷ ഒരുക്കാനുള്ള അകമ്പടി തുക കുറയ്ക്കാനാവില്ലെന്ന് കർണാടക സർക്കാർ. 60 ലക്ഷം രൂപ എന്
മഅദനിയുടെ കേരള യാത്ര; അകമ്പടി ചെലവ് കുറയ്ക്കാനാകില്ലെന്ന് സർക്കാർ
ബംഗളൂരു: പിഡിപി നേതാവ് അബ്ദുൾ നാസർ മഅദനിയുടെ കേരള സന്ദർശനത്തിന് സുരക്ഷ ഒരുക്കാനുള്ള അകമ്പടി തുക കുറയ്ക്കാനാവില്ലെന്ന് കർണാടക സർക്കാർ. 60 ലക്ഷം രൂപ എന്ന തുകയിൽ ഇളവ് വരുത്താനാവില്ലെന്ന് കർണാടക ഭീകരവിരുദ്ധ സെൽ സുപ്രീം കോടതിയിൽ നൽകിയ സത്യവാംഗ്‌മൂലത്തിൽ വ്യക്തമാക്കി.

അകമ്പടി പോകുന്ന പോലീസ് ഉദ്യോഗസ്ഥരുടെ എണ്ണം വെട്ടി കുറയ്ക്കാനാകില്ലെന്നും കർണാടക സർക്കാർ കോടതിയെ അറിയിച്ചു.

ഏപ്രിൽ 17-നാണ് കേരളത്തിലേക്ക് പോകുന്നതിനായി മഅദനിക്ക് സുപ്രീം കോടതി അനുമതി നൽകിയത്. അസുഖ ബാധിതനായ പിതാവിനെ കാണുന്നതിനാണ് ജാമ്യ വ്യവസ്ഥയിൽ ഇളവ് അനുവദിച്ച് യാത്രാനുമതി നൽകിയത്. ജൂലൈ 10 വരെ മഅദനിക്ക് കേരളത്തിൽ തുടരാമെന്ന് കോടതി അറിയിച്ചിരുന്നു.

മുതിർന്ന അഭിഭാഷകനായ കപിൽ സിബലും ഹാരിസ് ബീരാനുമാണ് മഅദനിക്കായി സുപ്രീം കോടതിയിൽ ഹാജരായത്. ആരോഗ്യനില മോശം സാഹചര്യത്തിലാണെന്നും പക്ഷാഘാതത്തെ തുടർന്ന് ഓർമക്കുറവും കാഴ്ചയ്ക്കും പ്രശ്നങ്ങളുണ്ടെന്നും മഅദനി ജാമ്യാപേക്ഷയിൽ പറഞ്ഞിരുന്നു.
More in Latest News :