ന്യൂഡൽഹി: ലൈംഗികാതിക്രമ ആരോപണം ഉന്നയിച്ച് തനിക്കെതിരെ സമരം ചെയ്യുന്ന ഗുസ്തി താരങ്ങൾ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികളുടെ കളിപ്പാവകളാണെന്ന് ദേശീയ ഗുസ്തി ഫെഡറേഷൻ(ഡബ്ല്യുഎഫ്ഐ) തലവൻ ബ്രിജ്ഭൂഷൺ ശരൺ സിംഗ്.
പ്രതിഷേധക്കാർക്ക് രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും അവർക്ക് ആവശ്യം തന്റെ രാജിയാണെന്നും സിംഗ് പറഞ്ഞു. ഏത് അന്വേഷണത്തെയും നേരിടാൻ തയാറാണ്; എങ്കിലും പദവിയിൽ നിന്ന് രാജി വയ്ക്കില്ല. റെയിൽവേയിൽ ജീവനക്കാരായ ചില താരങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർക്കെതിരെ മുദ്രാവാക്യം മുഴക്കുന്നത് ചട്ടവിരുദ്ധമാണെന്നും സിംഗ് പറഞ്ഞു.
ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തിൽ നിന്ന് വിട്ടുനിന്ന സമാജ്വാദി പാർട്ടി തലവൻ അഖിലേഷ് യാദവിന് സിംഗ് നന്ദി അർപ്പിച്ചു. യുപിയിൽ നിന്നുള്ള ഭൂരിഭാഗം ഗുസ്തി താരങ്ങളും യാദവ് വിഭാഗത്തിൽപ്പെട്ടവരാണെന്നും സമാജ്വാദി കുടുംബത്തിൽ ഉൾപ്പെട്ടതിനാൽ അവർക്ക് സത്യം അറിയാമെന്നും സിംഗ് പ്രസ്താവിച്ചു.
പ്രതിഷേധക്കാർക്ക് രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും അവർക്ക് ആവശ്യം തന്റെ രാജിയാണെന്നും സിംഗ് പറഞ്ഞു. ഏത് അന്വേഷണത്തെയും നേരിടാൻ തയാറാണ്; എങ്കിലും പദവിയിൽ നിന്ന് രാജി വയ്ക്കില്ല. റെയിൽവേയിൽ ജീവനക്കാരായ ചില താരങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർക്കെതിരെ മുദ്രാവാക്യം മുഴക്കുന്നത് ചട്ടവിരുദ്ധമാണെന്നും സിംഗ് പറഞ്ഞു.
ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തിൽ നിന്ന് വിട്ടുനിന്ന സമാജ്വാദി പാർട്ടി തലവൻ അഖിലേഷ് യാദവിന് സിംഗ് നന്ദി അർപ്പിച്ചു. യുപിയിൽ നിന്നുള്ള ഭൂരിഭാഗം ഗുസ്തി താരങ്ങളും യാദവ് വിഭാഗത്തിൽപ്പെട്ടവരാണെന്നും സമാജ്വാദി കുടുംബത്തിൽ ഉൾപ്പെട്ടതിനാൽ അവർക്ക് സത്യം അറിയാമെന്നും സിംഗ് പ്രസ്താവിച്ചു.