ന്യൂഡൽഹി: വിമാനത്തിന്റെ കോക്പിറ്റിനുള്ളിൽ വനിതാ സുഹൃത്തിനെ കയറ്റിയ പൈലറ്റിന്റെ നടപടി കൃത്യസമയത്ത് റിപ്പോർട്ട് ചെയ്യാതിരുന്ന എയർ ഇന്ത്യക്ക് നോട്ടീസ് നൽകി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ എവിയേഷൻ(ഡിജിസിഎ).
എയർ ഇന്ത്യയുടെ സുരക്ഷാവിഭാഗം തലവനായ ഹെന്റി ഡോണഹോയ്ക്കാണ് ഡിജിസിഎ കാരണംകാണിക്കൽ നോട്ടീസ് നൽകിയത്. ഏപ്രിൽ 21-ന് നോട്ടീസ് പുറപ്പെടുവിച്ച വിവരം ഇപ്പോഴാണ് ഡിജിസിഎ പരസ്യമാക്കിയത്.
ഫെബ്രുവരി 27-ന് ദുബായ്യിൽ നിന്ന് ഡൽഹിയിലേക്ക് സർവീസ് നടത്തുകയായിരുന്ന വിമാനത്തിലുള്ളിലാണ് സംഭവം നടന്നത്. അതീവസുരക്ഷാ മേഖലയായ കോക്പിറ്റിനുള്ളിൽ നിയന്ത്രണങ്ങൾ മറികടന്ന് പൈലറ്റി വനിതാ സുഹൃത്തിനെ പ്രവേശിപ്പിക്കുകയായിരുന്നു.
എന്നാൽ ഈ സംഭവം എയർ ഇന്ത്യ ഡിജിസിഎയിൽ റിപ്പോർട്ട് ചെയ്തിരുന്നില്ല. വിമാനത്തിലെ കാബിൻ ക്രൂ അംഗം ഡോണഹോയ്ക്ക് അയച്ച രഹസ്യ ഇ-മെയിൽ വഴിയാണ് വിവരം പുറത്തുവന്നത്. എങ്കിലും ഇക്കാര്യം രഹസ്യമാക്കി വയ്ക്കാനാണ് എയർ ഇന്ത്യ ശ്രമിച്ചത്.
എയർ ഇന്ത്യയുടെ സുരക്ഷാവിഭാഗം തലവനായ ഹെന്റി ഡോണഹോയ്ക്കാണ് ഡിജിസിഎ കാരണംകാണിക്കൽ നോട്ടീസ് നൽകിയത്. ഏപ്രിൽ 21-ന് നോട്ടീസ് പുറപ്പെടുവിച്ച വിവരം ഇപ്പോഴാണ് ഡിജിസിഎ പരസ്യമാക്കിയത്.
ഫെബ്രുവരി 27-ന് ദുബായ്യിൽ നിന്ന് ഡൽഹിയിലേക്ക് സർവീസ് നടത്തുകയായിരുന്ന വിമാനത്തിലുള്ളിലാണ് സംഭവം നടന്നത്. അതീവസുരക്ഷാ മേഖലയായ കോക്പിറ്റിനുള്ളിൽ നിയന്ത്രണങ്ങൾ മറികടന്ന് പൈലറ്റി വനിതാ സുഹൃത്തിനെ പ്രവേശിപ്പിക്കുകയായിരുന്നു.
എന്നാൽ ഈ സംഭവം എയർ ഇന്ത്യ ഡിജിസിഎയിൽ റിപ്പോർട്ട് ചെയ്തിരുന്നില്ല. വിമാനത്തിലെ കാബിൻ ക്രൂ അംഗം ഡോണഹോയ്ക്ക് അയച്ച രഹസ്യ ഇ-മെയിൽ വഴിയാണ് വിവരം പുറത്തുവന്നത്. എങ്കിലും ഇക്കാര്യം രഹസ്യമാക്കി വയ്ക്കാനാണ് എയർ ഇന്ത്യ ശ്രമിച്ചത്.