ന്യൂഡൽഹി: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദിന് ജയം. ഒൻപത് റണ്സിനായിനായിരുന്നു ഹൈദരാബാദ് സീസണിലെ മൂന്നാം ജയം സ്വന്തമാക്കിയത്. സ്കോർ:- ഹൈദരാബാദ് 197-6 (20), ഡൽഹി 188-6 (20)
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഹൈദരാബാദിനായി ഓപ്പണർ അഭിഷേക് ശർമ്മ തകർപ്പൻ പ്രകടനം പുറത്തെടുത്തു. 36 പന്തിൽ ഒരു സിക്സും 12 ഫോറും ഉൾപ്പെടെ 67 റണ്‍സാണ് അഭിഷേക് ശർമയുടെ ബാറ്റിൽനിന്നും പിറന്നത്. രാഹുൽ ത്രിപാഠി പത്ത് റണ്‍സും അബ്ദുൾ സമദ് 28 റണ്‍സും നേടി.
പുറത്താകാതെ ഹെൻ റിച്ച് ക്ലാസെൻ 27 പന്തിൽ 53 റണ്‍സും അകേൽ ഹൊസൈൻ 10 പന്തിൽ 16 റണ്‍സുമെടുത്തു. മറ്റാർക്കും രണ്ടക്കം കാണാൻ സാധിച്ചില്ല. ഡൽഹിക്കായി മിച്ചൽ മാർഷ് നാല് വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഡൽഹിക്ക് രണ്ടാം പന്തിൽ നായകൻ ഡേവിഡ് വാർണറെ (0) നഷ്ടമായി. പിന്നീട് ഫിലിപ്പ് സാൾട്ടും മിച്ചൽ മാർഷും ചേർന്ന് ഡൽഹിയെ മുന്നോട് നയിച്ചു. സാൾട്ട് 35 പന്തിൽ 59 റണ്‍സും മാർഷ് 39 പന്തിൽ 63 റണ്‍സുമെടുത്തു. ഇരുവരും ചേർന്ന് 112 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയർത്തു. അക്സർ പട്ടേൽ പുറത്താകാതെ 14 പന്തിൽ 29 റണ്‍സും റിപാൽ പട്ടേൽ എട്ട് പന്തിൽ 11 റണ്‍സുമെടുത്തു. എന്നാൽ അവസാന ഓവറുകളിൽ ജയിക്കാൻ അനിവാര്യമായ റണ്‍സിലേക്ക് എത്തിക്കാൻ ഇരുവർക്കും ആയില്ല.
ജയത്തോടെ ഹൈദരാബാദ് ആറ് പോയിന്റോടെ എട്ടാം സ്ഥാനത്തെത്തി.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഹൈദരാബാദിനായി ഓപ്പണർ അഭിഷേക് ശർമ്മ തകർപ്പൻ പ്രകടനം പുറത്തെടുത്തു. 36 പന്തിൽ ഒരു സിക്സും 12 ഫോറും ഉൾപ്പെടെ 67 റണ്‍സാണ് അഭിഷേക് ശർമയുടെ ബാറ്റിൽനിന്നും പിറന്നത്. രാഹുൽ ത്രിപാഠി പത്ത് റണ്‍സും അബ്ദുൾ സമദ് 28 റണ്‍സും നേടി.
പുറത്താകാതെ ഹെൻ റിച്ച് ക്ലാസെൻ 27 പന്തിൽ 53 റണ്‍സും അകേൽ ഹൊസൈൻ 10 പന്തിൽ 16 റണ്‍സുമെടുത്തു. മറ്റാർക്കും രണ്ടക്കം കാണാൻ സാധിച്ചില്ല. ഡൽഹിക്കായി മിച്ചൽ മാർഷ് നാല് വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഡൽഹിക്ക് രണ്ടാം പന്തിൽ നായകൻ ഡേവിഡ് വാർണറെ (0) നഷ്ടമായി. പിന്നീട് ഫിലിപ്പ് സാൾട്ടും മിച്ചൽ മാർഷും ചേർന്ന് ഡൽഹിയെ മുന്നോട് നയിച്ചു. സാൾട്ട് 35 പന്തിൽ 59 റണ്‍സും മാർഷ് 39 പന്തിൽ 63 റണ്‍സുമെടുത്തു. ഇരുവരും ചേർന്ന് 112 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയർത്തു. അക്സർ പട്ടേൽ പുറത്താകാതെ 14 പന്തിൽ 29 റണ്‍സും റിപാൽ പട്ടേൽ എട്ട് പന്തിൽ 11 റണ്‍സുമെടുത്തു. എന്നാൽ അവസാന ഓവറുകളിൽ ജയിക്കാൻ അനിവാര്യമായ റണ്‍സിലേക്ക് എത്തിക്കാൻ ഇരുവർക്കും ആയില്ല.
ജയത്തോടെ ഹൈദരാബാദ് ആറ് പോയിന്റോടെ എട്ടാം സ്ഥാനത്തെത്തി.