ലക്നോ: ബിജെപി എംഎല്‍എ കൃഷ്ണാനന്ദ് റായിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ ബിഎസ്പി എംപി അഫ്സല് അന്‍സാരിക്ക് നാല് വർഷം തടവ്. ഉത്തര്‍പ്രദേശിലെ എംപിഎംഎല്എ കോടതിയാണ് ശിക്ഷ വിധിച്ചത്.
ഒരു ലക്ഷം രൂപ പിഴയും ചുമത്തി. ഇതേ കേസില്‍ അഫ്സലിന്റെ സഹോദരനും മുന്‍ എംഎല്‍എയുമായ മുഖ്താര്‍ അന്‍സാരിക്ക് 10 വര്‍ഷം തടവുശിക്ഷയും അഞ്ച് ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്.
ക്രിമിനല്‍ കേസില്‍ നാല് വര്‍ഷം തടവിനു ശിക്ഷിച്ചതോടെ അഫ്സല് അന്‍സാരി എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെടും. പാര്‍ലമെന്റ് ചട്ടങ്ങള്‍പ്രകാരം രണ്ടു വര്‍ഷമോ അതില്‍ കൂടുതലോ തടവിന് ശിക്ഷിക്കപ്പെട്ട അംഗം അയോഗ്യനാക്കപ്പെടും.
ഉത്തര്‍പ്രദേശില്‍ മാഫിയാഭരണം അവസാനിച്ചെന്നും ജുഡീഷറിയില്‍ തനിക്ക് വിശ്വാസമുണ്ടെന്നും കൊല്ലപ്പെട്ട ബിജെപി എംഎല്‍എ കൃഷ്ണാനന്ദ് റായിയുടെ ഭാര്യ പറഞ്ഞു. 2005ല്‍ ഗാസിപുരില്വച്ചാണ് കൃഷ്ണാനന്ദ് റായ് കൊല്ലപ്പെട്ടത്.
ഒരു ലക്ഷം രൂപ പിഴയും ചുമത്തി. ഇതേ കേസില്‍ അഫ്സലിന്റെ സഹോദരനും മുന്‍ എംഎല്‍എയുമായ മുഖ്താര്‍ അന്‍സാരിക്ക് 10 വര്‍ഷം തടവുശിക്ഷയും അഞ്ച് ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്.
ക്രിമിനല്‍ കേസില്‍ നാല് വര്‍ഷം തടവിനു ശിക്ഷിച്ചതോടെ അഫ്സല് അന്‍സാരി എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെടും. പാര്‍ലമെന്റ് ചട്ടങ്ങള്‍പ്രകാരം രണ്ടു വര്‍ഷമോ അതില്‍ കൂടുതലോ തടവിന് ശിക്ഷിക്കപ്പെട്ട അംഗം അയോഗ്യനാക്കപ്പെടും.
ഉത്തര്‍പ്രദേശില്‍ മാഫിയാഭരണം അവസാനിച്ചെന്നും ജുഡീഷറിയില്‍ തനിക്ക് വിശ്വാസമുണ്ടെന്നും കൊല്ലപ്പെട്ട ബിജെപി എംഎല്‍എ കൃഷ്ണാനന്ദ് റായിയുടെ ഭാര്യ പറഞ്ഞു. 2005ല്‍ ഗാസിപുരില്വച്ചാണ് കൃഷ്ണാനന്ദ് റായ് കൊല്ലപ്പെട്ടത്.