ബംഗളൂരു: കന്നഡ ചലച്ചിത്രതാരം ശിവരാജ്കുമാറിന്റെ ഭാര്യ ഗീത കോൺഗ്രസിൽ ചേർന്നു. ജെഡി(എസ്) വിട്ടാണ് ഇവർ കോൺഗ്രസിൽ അംഗത്വമെടുത്തത്.
മുൻ മുഖ്യമന്ത്രി അന്തരിച്ച എസ്. ബംഗാരപ്പയുടെ മകളും അന്തരിച്ച കന്നട നടൻ ഡോ. രാജ്കുമാറിന്റെ മരുമകളുമാണ് ഗീത.
കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡി.കെ. ശിവകുമാർ, എഐസിസി വക്താവ് ഗൗരവ് വല്ലഭ്, സൊറാബയിൽ നിന്നുള്ള കോൺഗ്രസ് സ്ഥാനാർഥിയും സഹോദരനുമായ മധു ബംഗാരപ്പ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് ഇവർ അംഗത്വം സ്വീകരിച്ചത്.
ഗീതയുടെ മറ്റൊരു സഹോദരനും മുൻ മന്ത്രിയുമായ കുമാർ ബംഗാരപ്പ ബിജെപിയിലാണ്. സൊറാബയിൽ നിന്നുള്ള ബിജെപി സ്ഥാനാർഥിയാണ് കുമാർ ബംഗാരപ്പ.
ശിവകുമാറിന് വേണ്ടി കനകപുര മണ്ഡലത്തിലും സഹോദരൻ മധുവിനുവേണ്ടി സൊറബയിലും പാർട്ടി നിർദേശിക്കുന്നിടത്തെല്ലാം താൻ പ്രചാരണം നടത്തുമെന്ന് ഗീത അറിയിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ശിവരാജ്കുമാറും വരും ദിവസങ്ങളിൽ കോൺഗ്രസിനായി പ്രചാരണം നടത്തുമെന്ന് ഗീതയും ഡി.കെ. ശിവകുമാറും സൂചിപ്പിച്ചു.
2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ശിവമോഗയിൽ നിന്ന് ജെഡി(എസ്) സ്ഥാനാർത്ഥിയായി ഗീത മത്സരിച്ച് പരാജയപ്പെട്ടിരുന്നു.
മുൻ മുഖ്യമന്ത്രി അന്തരിച്ച എസ്. ബംഗാരപ്പയുടെ മകളും അന്തരിച്ച കന്നട നടൻ ഡോ. രാജ്കുമാറിന്റെ മരുമകളുമാണ് ഗീത.
കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡി.കെ. ശിവകുമാർ, എഐസിസി വക്താവ് ഗൗരവ് വല്ലഭ്, സൊറാബയിൽ നിന്നുള്ള കോൺഗ്രസ് സ്ഥാനാർഥിയും സഹോദരനുമായ മധു ബംഗാരപ്പ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് ഇവർ അംഗത്വം സ്വീകരിച്ചത്.
ഗീതയുടെ മറ്റൊരു സഹോദരനും മുൻ മന്ത്രിയുമായ കുമാർ ബംഗാരപ്പ ബിജെപിയിലാണ്. സൊറാബയിൽ നിന്നുള്ള ബിജെപി സ്ഥാനാർഥിയാണ് കുമാർ ബംഗാരപ്പ.
ശിവകുമാറിന് വേണ്ടി കനകപുര മണ്ഡലത്തിലും സഹോദരൻ മധുവിനുവേണ്ടി സൊറബയിലും പാർട്ടി നിർദേശിക്കുന്നിടത്തെല്ലാം താൻ പ്രചാരണം നടത്തുമെന്ന് ഗീത അറിയിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ശിവരാജ്കുമാറും വരും ദിവസങ്ങളിൽ കോൺഗ്രസിനായി പ്രചാരണം നടത്തുമെന്ന് ഗീതയും ഡി.കെ. ശിവകുമാറും സൂചിപ്പിച്ചു.
2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ശിവമോഗയിൽ നിന്ന് ജെഡി(എസ്) സ്ഥാനാർത്ഥിയായി ഗീത മത്സരിച്ച് പരാജയപ്പെട്ടിരുന്നു.