ന്യൂഡൽഹി: ഡല്‍ഹിയില്‍ പോലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയയാള്‍ അറസ്റ്റില്‍. ഹസ്തിനപുരി മേഖലയിലുള്ള ആശ്രമത്തില്‍ നിന്നുമാണ് ഗണേശാനന്ദ് എന്ന് പേരുള്ള ഇയാളെ അറസ്റ്റ് ചെയ്തത്.
ഹെഡ് കോണ്‍സ്റ്റബിള്‍ ഗോപിചന്ദിനെ കൊലപ്പെടുത്തിയ സംഭവത്തിലാണ് നടപടിയെന്ന് എസ്പി കമലേഷ് താക്കൂര്‍ അറിയിച്ചു.
മാര്‍ച്ച് 26നാണ് ഗോപിചന്ദിനെ കാണാതായത്. തുടര്‍ന്ന് ഇദ്ദേഹത്തിന്റെ ഭാര്യ രേഖ പോലീസില്‍ പരാതി നല്കി. സംഭവത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.
അന്വേഷത്തില്‍, ഗോപിചന്ദ് കഴിഞ്ഞ മൂന്നുവര്‍ഷങ്ങളായി ശുക്രതാളില് വച്ച് ഗണേശാനന്ദിനെ സന്ദര്‍ശിച്ചിരുന്നതായി വ്യക്തമായി. മന്ത്രവാദത്തിലൂടെ തന്റെ ഭാര്യ രേഖയെ കൊല്ലണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഈ സന്ദര്‍ശനം. ഇതിന് പ്രതിഭലമായി ഗണേശാനന്ദ് 2.5 ലക്ഷം രൂപ ഗോപിചന്ദില്‍ നിന്നും കൈപ്പറ്റുകയും ചെയ്തു.
മാർച്ച് 26 ന് രേഖയെ കൊല്ലാൻ വേണ്ടി ഗണേശാനന്ദ്, ഗോപിചന്ദിനെ ആശ്രമത്തിലേക്ക് വിളിച്ചു വരുത്തുകയും ഇയാളോട് ഒന്നര ലക്ഷം രൂപ കൊണ്ടുവരാൻ ആവശ്യപ്പെടുകയും ചെയ്തു. പിന്നീട്, ഗണേശാനന്ദ്, ഗോപിചന്ദിനെ സിർജെപൂർ ഗ്രാമത്തിലെ ഗംഗാ നദിയിലേക്ക് കൊണ്ടുപോയി ആചാരം നടത്തി.
ചടങ്ങിനിടെ ഗോപിചന്ദിനെ ആയുധം കൊണ്ട് ആക്രമിച്ചു കൊലപ്പെടുത്തിയെന്നും തുടർന്ന് മൃതദേഹവും മൊബൈൽ ഫോണും മോട്ടോർ സൈക്കിളും നദിയിലേക്ക് എറിഞ്ഞുകളഞ്ഞുവെന്നും ഇയാൾ പോലീസിനോട് സമ്മതിച്ചു.
സംഭവത്തിൽ തുടർനടപടികൾ പൂർത്തിയായതായി പോലീസ് അറിയിച്ചു.
ഹെഡ് കോണ്‍സ്റ്റബിള്‍ ഗോപിചന്ദിനെ കൊലപ്പെടുത്തിയ സംഭവത്തിലാണ് നടപടിയെന്ന് എസ്പി കമലേഷ് താക്കൂര്‍ അറിയിച്ചു.
മാര്‍ച്ച് 26നാണ് ഗോപിചന്ദിനെ കാണാതായത്. തുടര്‍ന്ന് ഇദ്ദേഹത്തിന്റെ ഭാര്യ രേഖ പോലീസില്‍ പരാതി നല്കി. സംഭവത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.
അന്വേഷത്തില്‍, ഗോപിചന്ദ് കഴിഞ്ഞ മൂന്നുവര്‍ഷങ്ങളായി ശുക്രതാളില് വച്ച് ഗണേശാനന്ദിനെ സന്ദര്‍ശിച്ചിരുന്നതായി വ്യക്തമായി. മന്ത്രവാദത്തിലൂടെ തന്റെ ഭാര്യ രേഖയെ കൊല്ലണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഈ സന്ദര്‍ശനം. ഇതിന് പ്രതിഭലമായി ഗണേശാനന്ദ് 2.5 ലക്ഷം രൂപ ഗോപിചന്ദില്‍ നിന്നും കൈപ്പറ്റുകയും ചെയ്തു.
മാർച്ച് 26 ന് രേഖയെ കൊല്ലാൻ വേണ്ടി ഗണേശാനന്ദ്, ഗോപിചന്ദിനെ ആശ്രമത്തിലേക്ക് വിളിച്ചു വരുത്തുകയും ഇയാളോട് ഒന്നര ലക്ഷം രൂപ കൊണ്ടുവരാൻ ആവശ്യപ്പെടുകയും ചെയ്തു. പിന്നീട്, ഗണേശാനന്ദ്, ഗോപിചന്ദിനെ സിർജെപൂർ ഗ്രാമത്തിലെ ഗംഗാ നദിയിലേക്ക് കൊണ്ടുപോയി ആചാരം നടത്തി.
ചടങ്ങിനിടെ ഗോപിചന്ദിനെ ആയുധം കൊണ്ട് ആക്രമിച്ചു കൊലപ്പെടുത്തിയെന്നും തുടർന്ന് മൃതദേഹവും മൊബൈൽ ഫോണും മോട്ടോർ സൈക്കിളും നദിയിലേക്ക് എറിഞ്ഞുകളഞ്ഞുവെന്നും ഇയാൾ പോലീസിനോട് സമ്മതിച്ചു.
സംഭവത്തിൽ തുടർനടപടികൾ പൂർത്തിയായതായി പോലീസ് അറിയിച്ചു.