ന്യൂഡൽഹി: ഗുസ്തിതാരങ്ങൾ ആവശ്യപ്പെട്ടാൽ ഫെഡറേഷൻ പ്രസിഡന്റ് (ഡബ്ല്യുഎഫ്ഐ) സ്ഥാനം രാജിവയ്ക്കാൻ തയാറാണെന്ന് ബ്രിജ് ഭൂഷണ് സിംഗ്. ഇന്ത്യാ ടുഡേയ്ക്കു നൽകിയ അഭിമുഖത്തിലായിരുന്നു ബിജെപി എംപി കൂടിയായ ബ്രിജ് ഭൂഷന്റെ വാഗ്ദാനം.
തനിക്കെതിരെ കേസെടുക്കാൻ ഡൽഹി പോലീസിനോട് ആവശ്യപ്പെട്ട സുപ്രീം കോടതി വിധിയിൽ തൃപ്തനാണെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണത്തോട് സഹകരിക്കാൻ തയാറാണെന്നും ഡബ്ല്യുഎഫ്ഐ പ്രസിഡന്റ് കൂട്ടിച്ചേർത്തു.
ബ്രിജ് ഭൂഷനെതിരെ ലൈംഗിക പരാതി നല്‍കിയിട്ടും ഡല്‍ഹി പോലീസ് കേസെടുക്കുന്നില്ലെന്ന് കാട്ടി പ്രായപൂര്‍ത്തിയാകാത്ത കുട്ടി ഉള്‍പ്പെടെ ഏഴ് വനിതാ കായികതാരങ്ങളാണ് സുപ്രീം കോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റീസിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് കേസ് പരിഗണിച്ചത്.
തനിക്കെതിരെ കേസെടുക്കാൻ ഡൽഹി പോലീസിനോട് ആവശ്യപ്പെട്ട സുപ്രീം കോടതി വിധിയിൽ തൃപ്തനാണെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണത്തോട് സഹകരിക്കാൻ തയാറാണെന്നും ഡബ്ല്യുഎഫ്ഐ പ്രസിഡന്റ് കൂട്ടിച്ചേർത്തു.
ബ്രിജ് ഭൂഷനെതിരെ ലൈംഗിക പരാതി നല്‍കിയിട്ടും ഡല്‍ഹി പോലീസ് കേസെടുക്കുന്നില്ലെന്ന് കാട്ടി പ്രായപൂര്‍ത്തിയാകാത്ത കുട്ടി ഉള്‍പ്പെടെ ഏഴ് വനിതാ കായികതാരങ്ങളാണ് സുപ്രീം കോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റീസിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് കേസ് പരിഗണിച്ചത്.