ന്യൂഡൽഹി: സ്വവർഗ വിവാഹത്തിന് നിയമസാധുത നൽകുന്നതിനെ എതിർത്ത ബാർ കൗണ്‍സിൽ ഓഫ് ഇന്ത്യയുടെ നിലപാട് തള്ളി സുപ്രീം കോടതി ബാർ അസോസിയേഷൻ. ബാർ കൗണ്‍സിലിന്റെ നടപടി അങ്ങേയറ്റം അനുചിതമായെന്ന് സുപ്രീം കോടതി ബാർ അസോസിയേഷൻ എക്സിക്യുട്ടീവ് കമ്മിറ്റി ഏകകണ്ഠേന അംഗീകരിച്ച പ്രമേയത്തിൽ കുറ്റപ്പെടുത്തി.
സ്വവർഗ വിവാഹത്തിന് നിയമ പരിരക്ഷ നൽകുന്ന വിഷയം പാർലമെന്റിന്റെ പരിഗണനയ്ക്ക് വിടണമെന്നായിരുന്നു ബാർ കൗണ്‍സിൽ ഓഫ് ഇന്ത്യ ആവശ്യപ്പെട്ടത്. രാജ്യത്തെ 99.9 ശതമാനം ആളുകളും സ്വവർഗ വിവാഹത്തെ എതിർക്കുന്നവരാണെന്നു പറയുകയും ചെയ്തു.
എന്നാൽ, വിഷയം പരിഗണിക്കണോ പാർലമെന്റിന് വിടണോ എന്നു തീരുമാനിക്കേണ്ടത് കോടതിയാണെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി ബാർ അസോസിയേഷൻ ഇക്കാര്യത്തിൽ തങ്ങൾക്ക് നിഷ്പക്ഷ നിലപാടാണ് ഉള്ളതെന്നും വ്യക്തമാക്കി.
സ്വവർഗ വിവാഹത്തിന് നിയമ പരിരക്ഷ നൽകുന്ന വിഷയം പാർലമെന്റിന്റെ പരിഗണനയ്ക്ക് വിടണമെന്നായിരുന്നു ബാർ കൗണ്‍സിൽ ഓഫ് ഇന്ത്യ ആവശ്യപ്പെട്ടത്. രാജ്യത്തെ 99.9 ശതമാനം ആളുകളും സ്വവർഗ വിവാഹത്തെ എതിർക്കുന്നവരാണെന്നു പറയുകയും ചെയ്തു.
എന്നാൽ, വിഷയം പരിഗണിക്കണോ പാർലമെന്റിന് വിടണോ എന്നു തീരുമാനിക്കേണ്ടത് കോടതിയാണെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി ബാർ അസോസിയേഷൻ ഇക്കാര്യത്തിൽ തങ്ങൾക്ക് നിഷ്പക്ഷ നിലപാടാണ് ഉള്ളതെന്നും വ്യക്തമാക്കി.