ബംഗളൂരു: സുഡാനിൽ നിന്നുള്ള "ഓപ്പറേഷൻ കാവേരി' ദൗത്യത്തിലെ പത്താം ബാച്ചിൽ എത്തിയ 25 മലയാളികളെ ബംഗളൂരു വിമാനത്താവളത്തിൽ തടഞ്ഞുവച്ചു. യെല്ലോ ഫീവര്‍ പ്രതിരോധ വാക്സിന് സ്വീകരിച്ചതാണെന്ന രേഖകൾ ഇല്ലെങ്കില്‍ ഇവർക്ക് വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങാനാകില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.
വാക്സിൻ കാർഡ് കൈവശമില്ലെങ്കിൽ അഞ്ച് ദിവസം സ്വന്തം ചെലവില്‍ ക്വാറന്റീനില്‍ കഴിയണമെന്നാണ് ഇവർക്ക് നൽകിയ നിർദേശം. എന്നാൽ ഡൽഹി, മുംബൈ വിമാനത്താവളങ്ങളിൽ എത്തിയവരോട് വാക്സിൻ കാർഡ് ആവശ്യപ്പെട്ടില്ലെന്ന് മലയാളി യാത്രികർ അറിയിച്ചു.
അടിയന്തരമായി പുറപ്പെട്ടതിനാൽ എല്ലാ രേഖകളും കൈവശമില്ലെന്നും ക്വാറന്റീനിൽ കഴിയാനുള്ള സാമ്പത്തികശേഷി തങ്ങൾക്ക് ഇല്ലെന്നും ഇവർ വ്യക്തമാക്കി.
വാക്സിൻ കാർഡ് കൈവശമില്ലെങ്കിൽ അഞ്ച് ദിവസം സ്വന്തം ചെലവില്‍ ക്വാറന്റീനില്‍ കഴിയണമെന്നാണ് ഇവർക്ക് നൽകിയ നിർദേശം. എന്നാൽ ഡൽഹി, മുംബൈ വിമാനത്താവളങ്ങളിൽ എത്തിയവരോട് വാക്സിൻ കാർഡ് ആവശ്യപ്പെട്ടില്ലെന്ന് മലയാളി യാത്രികർ അറിയിച്ചു.
അടിയന്തരമായി പുറപ്പെട്ടതിനാൽ എല്ലാ രേഖകളും കൈവശമില്ലെന്നും ക്വാറന്റീനിൽ കഴിയാനുള്ള സാമ്പത്തികശേഷി തങ്ങൾക്ക് ഇല്ലെന്നും ഇവർ വ്യക്തമാക്കി.