കീവ്: യുക്രെയ്നിൽ റഷ്യൻ വ്യോമാക്രമണം തുടരുന്നു. കീവ് ഉൾപ്പെടെയുള്ള നഗരങ്ങളിൽ നടന്ന വ്യോമാക്രമണത്തിൽ കുട്ടിയുൾപ്പെടെ 13 പേർ കൊല്ലപ്പെട്ടു. സെൻട്രൽ സിറ്റിയായ ഉമാനിൽ ഫ്ളാറ്റിനു നേരെയുണ്ടായ ആക്രമണത്തിൽ ഒരു കുട്ടിയടക്കം 11 പേർ കൊല്ലപ്പെട്ടു.
നിപ്രോ നഗരത്തിലുണ്ടായ ആക്രമണത്തിൽ സ്ത്രീയും മൂന്ന് വയസുള്ള മകളും കൊല്ലപ്പെട്ടു. ആക്രമണങ്ങളിൽ 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഉമാനിൽ 10 പാർപ്പിട സമുച്ചയങ്ങൾക്ക് കേടുപാട് സംഭവിച്ചതായി യുക്രെയ്ൻ പ്രസിഡന്റ് വ്ളോദ്മിർ സെലൻസ്കി പറഞ്ഞു.
ആയുധങ്ങൾകൊണ്ട് തിന്മയെ തടയാൻ കഴിയും. യുക്രെയ്ൻ സൈന്യം അതാണ് ചെയ്യുന്നത്. എന്നാൽ ഉപരോധം എന്ന മാർഗത്തിലൂടെയും ഇത് സാധ്യമാണ്. ലോകരാജ്യങ്ങൾ റഷ്യക്കെതിരായ ഉപരോധം വർധിപ്പിക്കണമെന്നും സെലൻസ്കി ആവശ്യപ്പെട്ടു.
കഴിഞ്ഞ 51 ദിവസത്തിനിടെ തലസ്ഥാനത്ത് റഷ്യ നടത്തുന്ന ആദ്യത്തെ മിസൈൽ ആക്രമണമാണിതെന്ന് കീവ് സിറ്റി മിലിട്ടറി അഡ്മിനിസ്ട്രേഷൻ മേധാവി പറഞ്ഞു. ഡൊണെറ്റ്സ്കിൽ മിനിബസിന് നേരെയുണ്ടായ യുക്രെയ്ൻ ഷെല്ലാക്രമണത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടതായി റഷ്യ അറിയിച്ചു.
നിപ്രോ നഗരത്തിലുണ്ടായ ആക്രമണത്തിൽ സ്ത്രീയും മൂന്ന് വയസുള്ള മകളും കൊല്ലപ്പെട്ടു. ആക്രമണങ്ങളിൽ 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഉമാനിൽ 10 പാർപ്പിട സമുച്ചയങ്ങൾക്ക് കേടുപാട് സംഭവിച്ചതായി യുക്രെയ്ൻ പ്രസിഡന്റ് വ്ളോദ്മിർ സെലൻസ്കി പറഞ്ഞു.
ആയുധങ്ങൾകൊണ്ട് തിന്മയെ തടയാൻ കഴിയും. യുക്രെയ്ൻ സൈന്യം അതാണ് ചെയ്യുന്നത്. എന്നാൽ ഉപരോധം എന്ന മാർഗത്തിലൂടെയും ഇത് സാധ്യമാണ്. ലോകരാജ്യങ്ങൾ റഷ്യക്കെതിരായ ഉപരോധം വർധിപ്പിക്കണമെന്നും സെലൻസ്കി ആവശ്യപ്പെട്ടു.
കഴിഞ്ഞ 51 ദിവസത്തിനിടെ തലസ്ഥാനത്ത് റഷ്യ നടത്തുന്ന ആദ്യത്തെ മിസൈൽ ആക്രമണമാണിതെന്ന് കീവ് സിറ്റി മിലിട്ടറി അഡ്മിനിസ്ട്രേഷൻ മേധാവി പറഞ്ഞു. ഡൊണെറ്റ്സ്കിൽ മിനിബസിന് നേരെയുണ്ടായ യുക്രെയ്ൻ ഷെല്ലാക്രമണത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടതായി റഷ്യ അറിയിച്ചു.