ജുബൈൽ: സൗദി അറേബ്യയിൽ കഴിഞ്ഞ ദിവസം വിവിധയിടങ്ങളിൽ ലഹരി മരുന്ന് കടത്ത് തടഞ്ഞതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർകോട്ടിക്സ് കൺട്രോൾ അറിയിച്ചു. കേസിൽ വിദേശികളടക്കം 13 പേർ അറസ്റ്റിലായെന്നും അധികൃതർ അറിയിച്ചു.
റിയാദ്, ജീസാൻ, ജിദ്ദ, തബൂക്ക്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ നടന്ന പരിശോധനയിലാണ് മയക്കുമരുന്നു കടത്തുകാർ പിടിയിലായത്. ഇവരിൽ നിന്ന് അനധികൃതമായി കൈവശം വച്ച തോക്കുകളും പിടികൂടി.
ജീസാൻ മേഖലയിലെ അൽ അർദ ഗവർണറേറ്റിൽ ലഹരിമരുന്ന് കടത്തിന് ഏഴു യെമനി പൗരന്മാരാണ് അറസ്റ്റിലായത്. കഞ്ചാവ് കൈവശം വച്ചതിന് രണ്ട് സൗദി പൗരന്മാരും പിടിയിലായി. ഹാഷിഷ് കടത്താനുള്ള ചില ശ്രമങ്ങളും അധികൃതർ പരാജയപ്പെടുത്തി.
റിയാദ്, ജീസാൻ, ജിദ്ദ, തബൂക്ക്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ നടന്ന പരിശോധനയിലാണ് മയക്കുമരുന്നു കടത്തുകാർ പിടിയിലായത്. ഇവരിൽ നിന്ന് അനധികൃതമായി കൈവശം വച്ച തോക്കുകളും പിടികൂടി.
ജീസാൻ മേഖലയിലെ അൽ അർദ ഗവർണറേറ്റിൽ ലഹരിമരുന്ന് കടത്തിന് ഏഴു യെമനി പൗരന്മാരാണ് അറസ്റ്റിലായത്. കഞ്ചാവ് കൈവശം വച്ചതിന് രണ്ട് സൗദി പൗരന്മാരും പിടിയിലായി. ഹാഷിഷ് കടത്താനുള്ള ചില ശ്രമങ്ങളും അധികൃതർ പരാജയപ്പെടുത്തി.