ജയ്പുർ: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ രാജസ്ഥാൻ റോയൽസിന് തകർപ്പൻ ജയം. 32 റണ്‍സിനായിരുന്നു രാജസ്ഥാൻ ജയം. യശ്വസി ജയ്സ്വാളിന്റെ തകർപ്പൻ പ്രകടനമാണ് രാജസ്ഥാന് ആധികാരിക ജയം സമ്മാനിച്ചത്. സ്കോർ:- രാജസ്ഥാൻ 202-5 (20 ), ചെന്നൈ 170-6 (20 ).
2023 ഐപിഎൽ സീസണിലെ തന്റെ മൂന്നാം അർധസെഞ്ചുറിയുമായി ജയ്സ്വാൾ ജയ്പുരിൽ തകർത്താടിയപ്പോൾ 20 ഓവറിൽ രാജസ്ഥാൻ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 202 റണ്‍സ് എടുത്തു.
ടോസ് നേടിയ രാജസ്ഥാൻ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണർമാരായ യശ്വസി ജയ്സ്വാളും (43 പന്തിൽ 77) ജോസ് ബട്ലറും (21 പന്തിൽ 27) ആദ്യവിക്കറ്റിൽ 86 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. സഞ്ജു സാംസണിന് (17 പന്തിൽ 17) ലഭിച്ച തുടക്കം മുതലാക്കാൻ സാധിച്ചില്ല. ധ്രുവ് ജുവൽ (15 പന്തിൽ 34), ദേവ്ദത്ത് പടിക്കൽ (13 പന്തിൽ 27 നോട്ടൗട്ട്) എന്നിവരിലൂടെ രാജസ്ഥാൻ 200 കടന്നു.
ചെന്നൈയ്ക്കായി തുഷാർ ദേശ്പാണ്ഡെ രണ്ട് വിക്കറ്റ് വീഴ്ത്തി. മഹിഷ് തിക്ഷണയും രവീന്ദ്ര ജഡേജയും ഓരോ വിക്കറ്റ് വീതവും നേടി.
മറുപടി ബാറ്റിംഗിനിറങ്ങിയ ചെന്നൈയ്ക്കായി ഓപ്പണർ ഋതുരാജ് ഗെയ്ക്വാദ് തകർത്തടിച്ചപ്പോൾ ( 29 പന്തിൽ 47) ഡെവോണ്‍ കോണ്‍വേ (8) നിരാശപ്പെടുത്തി. അജിങ്ക്യ രഹാനെ (15), അന്പാട്ടി റായിഡു (0), മോയിൻ അലി (23) എന്നിവർക്കും പിടിച്ചുനിൽക്കാനായില്ല. അവസാന ഓവറുകളിൽ ശിവം ദുബെയും (33 പന്തിൽ 52) രവീന്ദ്ര ജഡേജയും (23) സ്കോർ ഉയർത്താൻ ശ്രമിച്ചെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാൻ കഴിഞ്ഞില്ല.
രാജസ്ഥാനായി ആദം സാന്പ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ അശ്വിൻ രണ്ട് വിക്കറ്റും കുൽദീപ് യാദവ് ഒരു വിക്കറ്റും വീഴ്ത്തി. ജയത്തോടെ പത്ത് പോയിന്റുമായി രാജസ്ഥാൻ പട്ടികയിൽ ഒന്നാമതെത്തി. പത്ത് പോയിന്റുള്ള ചെന്നൈ മൂന്നാം സ്ഥാനത്താണ്.
2023 ഐപിഎൽ സീസണിലെ തന്റെ മൂന്നാം അർധസെഞ്ചുറിയുമായി ജയ്സ്വാൾ ജയ്പുരിൽ തകർത്താടിയപ്പോൾ 20 ഓവറിൽ രാജസ്ഥാൻ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 202 റണ്‍സ് എടുത്തു.
ടോസ് നേടിയ രാജസ്ഥാൻ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണർമാരായ യശ്വസി ജയ്സ്വാളും (43 പന്തിൽ 77) ജോസ് ബട്ലറും (21 പന്തിൽ 27) ആദ്യവിക്കറ്റിൽ 86 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. സഞ്ജു സാംസണിന് (17 പന്തിൽ 17) ലഭിച്ച തുടക്കം മുതലാക്കാൻ സാധിച്ചില്ല. ധ്രുവ് ജുവൽ (15 പന്തിൽ 34), ദേവ്ദത്ത് പടിക്കൽ (13 പന്തിൽ 27 നോട്ടൗട്ട്) എന്നിവരിലൂടെ രാജസ്ഥാൻ 200 കടന്നു.
ചെന്നൈയ്ക്കായി തുഷാർ ദേശ്പാണ്ഡെ രണ്ട് വിക്കറ്റ് വീഴ്ത്തി. മഹിഷ് തിക്ഷണയും രവീന്ദ്ര ജഡേജയും ഓരോ വിക്കറ്റ് വീതവും നേടി.
മറുപടി ബാറ്റിംഗിനിറങ്ങിയ ചെന്നൈയ്ക്കായി ഓപ്പണർ ഋതുരാജ് ഗെയ്ക്വാദ് തകർത്തടിച്ചപ്പോൾ ( 29 പന്തിൽ 47) ഡെവോണ്‍ കോണ്‍വേ (8) നിരാശപ്പെടുത്തി. അജിങ്ക്യ രഹാനെ (15), അന്പാട്ടി റായിഡു (0), മോയിൻ അലി (23) എന്നിവർക്കും പിടിച്ചുനിൽക്കാനായില്ല. അവസാന ഓവറുകളിൽ ശിവം ദുബെയും (33 പന്തിൽ 52) രവീന്ദ്ര ജഡേജയും (23) സ്കോർ ഉയർത്താൻ ശ്രമിച്ചെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാൻ കഴിഞ്ഞില്ല.
രാജസ്ഥാനായി ആദം സാന്പ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ അശ്വിൻ രണ്ട് വിക്കറ്റും കുൽദീപ് യാദവ് ഒരു വിക്കറ്റും വീഴ്ത്തി. ജയത്തോടെ പത്ത് പോയിന്റുമായി രാജസ്ഥാൻ പട്ടികയിൽ ഒന്നാമതെത്തി. പത്ത് പോയിന്റുള്ള ചെന്നൈ മൂന്നാം സ്ഥാനത്താണ്.