തൃശൂർ: സ്വർണാഭരണങ്ങളും പണവും മോഷ്ടിക്കുകയും വീട്ടിലുള്ളവരെ ആക്രമിച്ചു പരിക്കേൽപ്പിക്കുകയും ചെയ്യുന്ന സംഘം പിടിയിൽ. രാത്രി കാലങ്ങളിൽ വീടിന്റെ വാതിലുകൾ തകർത്ത് അകത്ത് കടന്ന് ഉറങ്ങി കിടക്കുന്ന ആളുകളുടെ പണവും ആഭരണങ്ങളും മോഷ്ടിക്കുന്ന തമിഴ്നാട് തിരുട്ടു ഗ്രാമത്തിലെ അംഗങ്ങളാണ് പിടിയിലായത്.
കമ്പം സ്വദേശി ഒറ്റക്കണ്ണൻ എന്ന് വിളിക്കുന്ന ആനന്ദൻ (48 ), ഭാഗറ കമ്പം സ്വദേശി ആന്ദര ആനന്ദകുമാർ (35 ), കമ്പം സ്വദേശി മാരി (45 ) മണികണ്ഠൻ എന്നിവരാണ് പിടിയിലായത്.
തൃശൂർ ജില്ലാ പോലീസ് മേധാവി ഐശ്വര്യ ഡോങ്ഗ്രേയുടെ നേതൃത്വത്തിൽ രൂപീകരിക്കപ്പെട്ട അന്വേഷണസംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ കുറച്ച് മാസങ്ങളായി തീരപ്രദേശത്ത് തമ്പടിച്ച് പകൽ സമയങ്ങളിൽ കത്തി മൂർച്ച കൂട്ടാനുളള ഉപകരണവുമായും കത്തികൾ വിൽക്കുന്നതിനുമായും വീടുകൾ കയറിയിറങ്ങുകയും, രാത്രി കാലങ്ങളിൽ വീടുകളുടെ വാതിലുകൾ തകർത്ത് മോഷണം നടത്തുകയുമായിരുന്നു ഇവരുടെ രീതി.
കമ്പം സ്വദേശി ഒറ്റക്കണ്ണൻ എന്ന് വിളിക്കുന്ന ആനന്ദൻ (48 ), ഭാഗറ കമ്പം സ്വദേശി ആന്ദര ആനന്ദകുമാർ (35 ), കമ്പം സ്വദേശി മാരി (45 ) മണികണ്ഠൻ എന്നിവരാണ് പിടിയിലായത്.
തൃശൂർ ജില്ലാ പോലീസ് മേധാവി ഐശ്വര്യ ഡോങ്ഗ്രേയുടെ നേതൃത്വത്തിൽ രൂപീകരിക്കപ്പെട്ട അന്വേഷണസംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ കുറച്ച് മാസങ്ങളായി തീരപ്രദേശത്ത് തമ്പടിച്ച് പകൽ സമയങ്ങളിൽ കത്തി മൂർച്ച കൂട്ടാനുളള ഉപകരണവുമായും കത്തികൾ വിൽക്കുന്നതിനുമായും വീടുകൾ കയറിയിറങ്ങുകയും, രാത്രി കാലങ്ങളിൽ വീടുകളുടെ വാതിലുകൾ തകർത്ത് മോഷണം നടത്തുകയുമായിരുന്നു ഇവരുടെ രീതി.