ന്യൂഡൽഹി: ചൈനീസ് പ്രതിരോധമന്ത്രി ജനറൽ ലി ഷാങ്ഫുവുമായി കൂടിക്കാഴ്ച നടത്തി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. ഗാൽവാൻ സംഭവത്തിനുശേഷം ഇരുരാജ്യങ്ങളുടെയും പ്രതിരോധ മന്ത്രിമാരുടെ ആദ്യ യോഗമാണ് ഡൽഹിയിൽ നടന്നത്.
നിലവിലുള്ള കരാറുകളുടെ ലംഘനം ഉഭയകക്ഷി ബന്ധത്തിന്റെ മുഴുവൻ അടിത്തറയും ഇല്ലാതാക്കിയെന്ന് യോഗത്തിൽ ഇന്ത്യ അഭിപ്രായപ്പെട്ടു. എസ്സിഒ (ഷാങ്ഹായ് കോഓപ്പറേഷൻ ഓർഗനൈസേഷൻ) യോഗത്തോടനുബന്ധിച്ചാണ് ഡൽഹിയിൽ പ്രതിരോധമന്ത്രിമാർ കൂടിക്കാഴ്ച നടത്തിയത്.
അതിർത്തിയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും അതിർത്തി പ്രദേശങ്ങളിൽ സമാധാനം സംരക്ഷിക്കുന്നതിനും ഇരുപക്ഷവും സമ്മതിച്ചതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.
അതേസമയം ഇന്ത്യയുടെയും ചൈനയുടെയും സൈനിക മേധാവികൾ തമ്മിലുള്ള 19 റൗണ്ട് ചർച്ചകൾ കിഴക്കൻ ലഡാക്ക് മേഖലയിലെ തർക്കം പരിഹരിക്കുന്നതിൽ കാര്യമായ പുരോഗതി കൈവരിച്ചിട്ടില്ല.
നിലവിലുള്ള കരാറുകളുടെ ലംഘനം ഉഭയകക്ഷി ബന്ധത്തിന്റെ മുഴുവൻ അടിത്തറയും ഇല്ലാതാക്കിയെന്ന് യോഗത്തിൽ ഇന്ത്യ അഭിപ്രായപ്പെട്ടു. എസ്സിഒ (ഷാങ്ഹായ് കോഓപ്പറേഷൻ ഓർഗനൈസേഷൻ) യോഗത്തോടനുബന്ധിച്ചാണ് ഡൽഹിയിൽ പ്രതിരോധമന്ത്രിമാർ കൂടിക്കാഴ്ച നടത്തിയത്.
അതിർത്തിയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും അതിർത്തി പ്രദേശങ്ങളിൽ സമാധാനം സംരക്ഷിക്കുന്നതിനും ഇരുപക്ഷവും സമ്മതിച്ചതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.
അതേസമയം ഇന്ത്യയുടെയും ചൈനയുടെയും സൈനിക മേധാവികൾ തമ്മിലുള്ള 19 റൗണ്ട് ചർച്ചകൾ കിഴക്കൻ ലഡാക്ക് മേഖലയിലെ തർക്കം പരിഹരിക്കുന്നതിൽ കാര്യമായ പുരോഗതി കൈവരിച്ചിട്ടില്ല.