+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വിദ്യാർഥികളോട് ലൈംഗികാതിക്രമം: അധ്യാപകനു കഠിനതടവും രണ്ടര ലക്ഷം രൂപ പിഴയും

പെരിന്തൽമണ്ണ: രണ്ടു സ്കൂളുകളിൽ വിദ്യാർഥികളോട് ലൈംഗിക അതിക്രമത്തിനുമുതിർന്ന അധ്യാപകനു 29 വർഷം കഠിനതടവും രണ്ടര ലക്ഷം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. ഹ
വിദ്യാർഥികളോട് ലൈംഗികാതിക്രമം: അധ്യാപകനു കഠിനതടവും രണ്ടര ലക്ഷം രൂപ പിഴയും
പെരിന്തൽമണ്ണ: രണ്ടു സ്കൂളുകളിൽ വിദ്യാർഥികളോട് ലൈംഗിക അതിക്രമത്തിനുമുതിർന്ന അധ്യാപകനു 29 വർഷം കഠിനതടവും രണ്ടര ലക്ഷം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനായിരുന്ന എറണാകുളം നടമുറി മഞ്ഞപ്ര പാലട്ടി ബെന്നി പോളി (50)നെയാണ് പെരിന്തൽമണ്ണ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജ് അനിൽകുമാർ ശിക്ഷിച്ചത്.

പഠിപ്പിച്ച സ്കൂളിലും പരീക്ഷാ ഡ്യൂട്ടിക്ക് എത്തിയ സ്കൂളിലും പ്രതി പോക്സോ നിയമപ്രകാരം കുറ്റകൃത്യം ചെയ്തു എന്ന രണ്ട് കേസുകളിലായാണ് ശിക്ഷ. സ്കൂളിലെ ക്ലാസ് മുറിയിൽ വച്ച് വിദ്യാർഥികളോട് ലൈംഗിക അതിക്രമത്തിനു മുതിർന്ന സംഭവത്തിൽ 13 വർഷം കഠിനതടവിനും 1,30,000 രൂപ പിഴ അടക്കുന്നതിനുമാണ് ശിക്ഷ. പെരിന്തൽമണ്ണ പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.

പരീക്ഷ ഡ്യൂട്ടിക്ക് എത്തിയപ്പോൾ കുട്ടികളെ അതിക്രമത്തിന് ഇരയാക്കിയെന്ന രണ്ടാമത്തെ കേസിൽ 16 വർഷം കഠിന തടവും, 1,20,000 പിഴയും അടക്കാനും വിധിച്ചു. പോക്സോ അടക്കമുള്ള വിവിധവകുപ്പുകളിലായാണ് ശിക്ഷ വിധിച്ചത്. പ്രതി പിഴ അടക്കുന്ന പക്ഷം തുക അതിജീവിതകൾക്ക് നൽകാനും വിധിയുണ്ട്. പ്രതിയെ തവനൂർ സെൻട്രൽ ജയിലിലേക്ക് അയക്കും. ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി.
More in Latest News :