തിരുവനന്തപുരം: താരങ്ങളുടെ മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് വിവരങ്ങൾ തന്നാൽ അന്വേഷിക്കുമെന്ന് മന്ത്രി സജി ചെറിയാൻ.
നിർമാതാക്കളെ ബഹുമാനിക്കുകയോ അനുസരിക്കുകയോ ചെയ്യാത്ത നിരവധി പരാതികൾ വന്നിട്ടുണ്ട്. അതുവച്ചാണ് രണ്ട് താരങ്ങളുമായി സഹകരിക്കില്ലെന്ന് നിർമാതാക്കളുടെ സംഘടന പ്രഖ്യാപിച്ചത്. വിലക്ക് മുന്നോട്ടുപോകട്ടെ എന്നിട്ട് തീരുമാനിക്കാമെന്നും മന്ത്രി വ്യക്തമാക്കി.
സെറ്റിൽ ആരെങ്കിലും മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ട് എന്ന് പറയുന്നതിൽ കാര്യമില്ല. അവർക്കതിനെ സംബന്ധിച്ച് വ്യക്തത ഉണ്ടെങ്കിൽ പേരുവിവരങ്ങൾ തന്നാൽ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവന്ന് അന്വേഷണം നടത്തും.
എല്ലാ മേഖലയിലും കൂട്ടായ്മകളും സംഘടനകളും ഉള്ളത് അവരവരുടെ പ്രശ്നങ്ങളിൽ ഇടപെടാനാണ്. അതിൽ നിൽക്കുമ്പോൾ അതിന്റേതായ നിയമം അനുസരിക്കേണ്ടി വരും. അല്ലാത്തവരെ പുറത്താക്കും. അതിന് എന്ത് ചെയ്യാൻ കഴിയുമെന്നും മന്ത്രി ചോദിച്ചു.
സിനിമ മേഖലയിലെ വ്യാപക ലഹരി ഉപയോഗം ഞെട്ടിക്കുന്നതാണ്. പ്രശ്നങ്ങൾ പരിഹരിക്കാൻ സിനിമാ പ്രവർത്തകരുടെ കോൺക്ലേവ് നടത്തുമെന്നും സജി ചെറിയാൻ കൂട്ടിച്ചേർത്തു.
നിർമാതാക്കളെ ബഹുമാനിക്കുകയോ അനുസരിക്കുകയോ ചെയ്യാത്ത നിരവധി പരാതികൾ വന്നിട്ടുണ്ട്. അതുവച്ചാണ് രണ്ട് താരങ്ങളുമായി സഹകരിക്കില്ലെന്ന് നിർമാതാക്കളുടെ സംഘടന പ്രഖ്യാപിച്ചത്. വിലക്ക് മുന്നോട്ടുപോകട്ടെ എന്നിട്ട് തീരുമാനിക്കാമെന്നും മന്ത്രി വ്യക്തമാക്കി.
സെറ്റിൽ ആരെങ്കിലും മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ട് എന്ന് പറയുന്നതിൽ കാര്യമില്ല. അവർക്കതിനെ സംബന്ധിച്ച് വ്യക്തത ഉണ്ടെങ്കിൽ പേരുവിവരങ്ങൾ തന്നാൽ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവന്ന് അന്വേഷണം നടത്തും.
എല്ലാ മേഖലയിലും കൂട്ടായ്മകളും സംഘടനകളും ഉള്ളത് അവരവരുടെ പ്രശ്നങ്ങളിൽ ഇടപെടാനാണ്. അതിൽ നിൽക്കുമ്പോൾ അതിന്റേതായ നിയമം അനുസരിക്കേണ്ടി വരും. അല്ലാത്തവരെ പുറത്താക്കും. അതിന് എന്ത് ചെയ്യാൻ കഴിയുമെന്നും മന്ത്രി ചോദിച്ചു.
സിനിമ മേഖലയിലെ വ്യാപക ലഹരി ഉപയോഗം ഞെട്ടിക്കുന്നതാണ്. പ്രശ്നങ്ങൾ പരിഹരിക്കാൻ സിനിമാ പ്രവർത്തകരുടെ കോൺക്ലേവ് നടത്തുമെന്നും സജി ചെറിയാൻ കൂട്ടിച്ചേർത്തു.