ന്യൂഡൽഹി: ഗുസ്തി ഫെഡറേഷൻ (ഡബ്ല്യുഎഫ്ഐ) പ്രസിഡന്റ് ബ്രിജ് ഭൂഷനെതിരേ ലൈംഗികാരോപണ പരാതി നൽകിയവരുടെ പേരുവിവരങ്ങൾ പോലീസിൽനിന്നും ചോർന്നതായി ഒളിമ്പ്യൻ വിനേഷ് ഫോഗട്ട്. ചില ഡബ്ല്യുഎഫ്ഐ അധികൃതർ വനിതാ ഗുസ്തിതാരങ്ങളെ ഭീഷണിപ്പെടുത്തുകയും ബ്രിജ് ഭൂ ഷനെതിരായ പരാതി പിൻവലിക്കാൻ സമ്മർദം ചലുത്തിയതായും വിനേഷ് ഫോഗട്ട് ആരോപിച്ചു.
ഇരകളെ തകർക്കാൻ ഭീഷണിയുടേയും കൈക്കൂലിയുടേയും വഴികളാണ് ബ്രിജ് ഭൂഷൻ ഇപ്പോൾ സ്വീകരിക്കുന്നതെന്ന് ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ട്, ബജ്റംഗ് പുനിയ, സാക്ഷി മാലിക് എന്നിവർ പറയുന്നു. ഹരിയാന ഗുസ്തി അസോസിയേഷൻ സെക്രട്ടറി ജനറൽ രാകേഷിനെയും പരിശീലകൻ മഹാവീർ പ്രസാദ് ബിഷ്ണോയിയെയും ഉപയോഗിച്ച് പരാതിക്കാരായ ഗുസ്തി താരങ്ങളുടെ കുടുംബങ്ങളെ ബ്രിജ് ഭൂഷൻ ഭീഷണിപ്പെടുത്തുകയാണ്.
ഗുസ്തി താരങ്ങൾ ഡൽഹി വനിത കമ്മിഷന് പരാതി നൽകിയെങ്കിലും നടപടിയൊന്നും ഉണ്ടായിട്ടില്ലെന്നും ഫോഗട്ട് ആരോപിച്ചു.
ഇരകളെ തകർക്കാൻ ഭീഷണിയുടേയും കൈക്കൂലിയുടേയും വഴികളാണ് ബ്രിജ് ഭൂഷൻ ഇപ്പോൾ സ്വീകരിക്കുന്നതെന്ന് ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ട്, ബജ്റംഗ് പുനിയ, സാക്ഷി മാലിക് എന്നിവർ പറയുന്നു. ഹരിയാന ഗുസ്തി അസോസിയേഷൻ സെക്രട്ടറി ജനറൽ രാകേഷിനെയും പരിശീലകൻ മഹാവീർ പ്രസാദ് ബിഷ്ണോയിയെയും ഉപയോഗിച്ച് പരാതിക്കാരായ ഗുസ്തി താരങ്ങളുടെ കുടുംബങ്ങളെ ബ്രിജ് ഭൂഷൻ ഭീഷണിപ്പെടുത്തുകയാണ്.
ഗുസ്തി താരങ്ങൾ ഡൽഹി വനിത കമ്മിഷന് പരാതി നൽകിയെങ്കിലും നടപടിയൊന്നും ഉണ്ടായിട്ടില്ലെന്നും ഫോഗട്ട് ആരോപിച്ചു.