കാസർഗോഡ്: വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ ഉദ്ഘാടന യാത്ര പൂർത്തിയാക്കി. ചൊവ്വാഴ്ച രാത്രി ഒൻപതോടെ ട്രെയിൻ അവസാന സ്റ്റേഷനായ കാസർഗോഡ് എത്തി. 02634 നമ്പർ എക്സ്പ്രസ് തീവണ്ടിയാണ് സി-1 മുതൽ സി-14 വരെയുള്ള ബോഗികളുമായി കാസർഗോഡ് എത്തിച്ചേർന്നത്.
രാവിലെ 11.30 ന് ആണ് ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ളാഗ് ഓഫ് നിർവഹിച്ച് യാത്ര ആരംഭിച്ചത്. 14 സ്റ്റേഷനുകളിലായിരുന്നു ഉദ്ഘാടന യാത്രയിൽ സ്റ്റോപ്പ് ഉണ്ടായിരുന്നത്. 914 കാർ സീറ്റുകളും 86 എക്സിക്യൂട്ടീവ് ചെയർ കാർ സീറ്റുകളുള്ള വന്ദേഭാരത് എക്സ്പ്രസിന് ഏഴ് സ്ഥിരം സ്റ്റോപ്പു കൾ ആണുള്ളത്. എന്നാൽ പ്രഥമ യാത്രയുടെ ദിവസം മറ്റ് ഏഴ് സ്റ്റേഷനുകളിൽ കൂടി നിർത്തിയ ശേഷമാണ് കാസർഗോഡ് എത്തിയത്.
ബുധനാഴ്ച ഉച്ചക്ക് 2.30 ന് കാസർഗോഡ് നിന്നും ട്രെയിൻ തിരിച്ച് തിരുവനന്തപുരത്തിന് പുറപ്പെടും.
രാവിലെ 11.30 ന് ആണ് ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ളാഗ് ഓഫ് നിർവഹിച്ച് യാത്ര ആരംഭിച്ചത്. 14 സ്റ്റേഷനുകളിലായിരുന്നു ഉദ്ഘാടന യാത്രയിൽ സ്റ്റോപ്പ് ഉണ്ടായിരുന്നത്. 914 കാർ സീറ്റുകളും 86 എക്സിക്യൂട്ടീവ് ചെയർ കാർ സീറ്റുകളുള്ള വന്ദേഭാരത് എക്സ്പ്രസിന് ഏഴ് സ്ഥിരം സ്റ്റോപ്പു കൾ ആണുള്ളത്. എന്നാൽ പ്രഥമ യാത്രയുടെ ദിവസം മറ്റ് ഏഴ് സ്റ്റേഷനുകളിൽ കൂടി നിർത്തിയ ശേഷമാണ് കാസർഗോഡ് എത്തിയത്.
ബുധനാഴ്ച ഉച്ചക്ക് 2.30 ന് കാസർഗോഡ് നിന്നും ട്രെയിൻ തിരിച്ച് തിരുവനന്തപുരത്തിന് പുറപ്പെടും.