+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യുവതിക്കെതിരേ ലൈംഗിക അതിക്രമം: മുൻ ജില്ലാ ജഡ്ജിക്കു ജാമ്യം

തിരുവനന്തപുരം: ഓടിക്കൊണ്ടിരിക്കുന്ന ബസിൽ യുവതിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ മുൻ ജില്ലാ ജഡ്ജിക്കു ജാമ്യം. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷൽ മജി
യുവതിക്കെതിരേ ലൈംഗിക അതിക്രമം: മുൻ ജില്ലാ ജഡ്ജിക്കു ജാമ്യം
തിരുവനന്തപുരം: ഓടിക്കൊണ്ടിരിക്കുന്ന ബസിൽ യുവതിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ മുൻ ജില്ലാ ജഡ്ജിക്കു ജാമ്യം. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതി അഞ്ചാണ് ജാമ്യം അനുവദിച്ചത്.

കിളിമാനൂർ മുക്ക് റോഡ് ഗീതാ മന്ദിരത്തിൽ റിട്ടയേർഡ് ജില്ലാ ജഡ്ജി ആർ. രാമബാബുവിനാണ് (61) ജാമ്യം ലഭിച്ചത്. സ്ത്രീത്വത്തെ അപമാനിക്കുക എന്ന ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഇയാൾക്കെതിരെ മണ്ണന്തല പോലീസ് കേസെടുത്തിരുന്നത്. അഞ്ചു വർഷം വരെ ശിക്ഷ ലഭിക്കാവുന്ന വകുപ്പാണിത്. ഉപാധികൾ ഇല്ലാതെയാണ് ജാമ്യം അനുവദിച്ചത്.

ഈ മാസം 20 നായിരുന്നു സംഭവം. പ്രതിയെ മണ്ണന്തല പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ അന്നു തന്നെ പ്രതിക്ക് ഇടക്കാല ജാമ്യം അനുവദിച്ചു.

കിളിമാനൂരിൽ നിന്നായിരുന്നു രാമബാബു ബസിൽ കയറിയത്. ബസിൽ സ്ത്രീകളുടെ സീറ്റിൽ ഒറ്റയ്ക്കിരുന്ന യുവതിയെ ശല്യം ചെയ്യുകയായിരുന്നു. കേശവദാസപുരത്തെത്തിയപ്പോഴേക്കും ഉപദ്രവം സഹിക്ക വയ്യാതെ യുവതി ബഹളം വയ്ക്കാൻ തുടങ്ങി. തുടർന്ന് ബസ് ജീവനക്കാരും നാട്ടുകാരും ഇടപെടുകയും ഇയാളെ പോലീസിൽ ഏൽപിക്കുകയുമായിരുന്നു.
More in Latest News :