+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അമ്മത്തൊട്ടിലില്‍ ലഭിച്ച കുഞ്ഞ് അഞ്ച് ദിവസംകൂടി ആശുപത്രിയില്‍

കൊച്ചി: എറണാകുളത്തെ അമ്മത്തൊട്ടിലില്‍ ലഭിച്ച കുഞ്ഞ് അഞ്ച് ദിവസംകൂടി ആശുപത്രിയില്‍ തുടരും. അഞ്ച് ദിവസം പ്രായമായ ആണ്‍കുഞ്ഞിന് മഞ്ഞ നിറമുള്ളതിനാലാണ് ആശുപത്ര
അമ്മത്തൊട്ടിലില്‍ ലഭിച്ച കുഞ്ഞ് അഞ്ച് ദിവസംകൂടി ആശുപത്രിയില്‍
കൊച്ചി: എറണാകുളത്തെ അമ്മത്തൊട്ടിലില്‍ ലഭിച്ച കുഞ്ഞ് അഞ്ച് ദിവസംകൂടി ആശുപത്രിയില്‍ തുടരും. അഞ്ച് ദിവസം പ്രായമായ ആണ്‍കുഞ്ഞിന് മഞ്ഞ നിറമുള്ളതിനാലാണ് ആശുപത്രിയില്‍ തുടരുന്നത്. കുഞ്ഞിന് 2.75 കിലോ ഭാരമുണ്ട്.

ആരോഗ്യസ്ഥതി മെച്ചപ്പെടുന്ന സാഹചര്യത്തില്‍ ശിശുക്ഷേമസമിതിയുടെ കീഴിലുള്ള കേന്ദ്രത്തിലേക്ക് കുഞ്ഞിനെ മാറ്റുമെന്ന് ശിശുക്ഷേമ സമിതി വൈസ് ചെയര്‍മാന്‍ കെ.എസ്. അരുണ്‍കുമാര്‍ പറഞ്ഞു. അവകാശികള്‍ എത്തിയില്ലെങ്കില്‍ 30 ദിവസത്തിനു ശേഷം ദത്തു നടപടികളിലേക്ക് നീങ്ങുമെന്നും അദ്ദേഹം അറിയിച്ചു.

ഞായറാഴ്ച രാത്രി 12.30 ഓടെയാണ് എറണാകുളം ജനറല്‍ ആശുപത്രിയോട് ചേര്‍ന്നുള്ള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലില്‍ കുട്ടിയെ കിട്ടിയത്. വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഈ അമ്മത്തൊട്ടിലില്‍ കുഞ്ഞിനെ ലഭിച്ചത്. സംസ്ഥാന ശിശുക്ഷേമ സമിതി സ്ഥാപിച്ച രണ്ടാമത്തെ ഹൈടെക് അമ്മത്തൊട്ടിലാണിത്.

കുഞ്ഞുമായി എത്തിയാൽ മാത്രം വാതിൽ തുറക്കും

കുഞ്ഞുമായി എത്തിയാല്‍ മാത്രം വാതില്‍ തുറക്കുന്ന സംവിധാനമാണ് അമ്മത്തൊട്ടിലില്‍ സജ്ജീകരിച്ചിരിക്കുന്നത്. കുഞ്ഞിനെ തൊട്ടിലില്‍ കിടത്തിയാല്‍ "കുഞ്ഞിനെ ഉപേക്ഷിക്കാനുള്ള നിങ്ങളുടെ തീരുമാനം അവസാനത്തേതാണോ?' എന്ന അശരീരി ഉയരും.

പിന്നീട് വാതില്‍ അടയും. തുടര്‍ന്ന് മുറിയില്‍ സ്ഥാപിച്ച കാമറയില്‍ കുഞ്ഞിന്‍റെ പടം പതിയും. ചിത്രവും തൂക്കവും അടങ്ങുന്ന വിശദാംശങ്ങള്‍ കളക്ടര്‍ക്കും ശിശുക്ഷേമ സമിതി ഭാരവാഹികള്‍ക്കും വാട്‌സാപ് സന്ദേശമായി എത്തും.

കുഞ്ഞിനെ ഉപേക്ഷിക്കുന്ന ആളുടെ ചിത്രം പതിയാത്തവിധം കാമറ സജ്ജീകരിച്ചിരിക്കുന്നതിനാല്‍ വ്യക്തിവിവരങ്ങള്‍ രഹസ്യമായിരിക്കും. ശിശുക്ഷേമ സമിതിയില്‍ ഘടിപ്പിച്ചിരിക്കുന്ന മോണിട്ടറിലും പുതിയ അതിഥി എത്തിയ വിവരം തെളിയുകയും ബസര്‍ മുഴങ്ങുകയും ചെയ്യും.

അകത്തുനിന്ന് തുറക്കാവുന്ന വാതിലിലൂടെ ഉള്ളിലെത്തിയാണ് ജീവനക്കാര്‍ കുഞ്ഞുങ്ങളെ എടുക്കുന്നത്.
More in Latest News :