തിരുവനന്തപുരം: വന്ദേഭാരത് ട്രെയിനിന്റെ ഫ്ളാഗ് ഓഫും വിവിധ പദ്ധതികളുടെ ഉദ്ഘാടനവും നിർവഹിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു രാവിലെ തലസ്ഥാനത്തെത്തും.
10.10 ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രിയെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, മേയർ ആര്യ രാജേന്ദ്രൻ, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത്, സതേണ് എയർ കമൻഡാന്റ് എവിഎസ്എം എയർ മാർഷൽ എസ്.കെ. ഇൻഡോറ തുടങ്ങിയവർ ചേർന്ന് സ്വീകരിക്കും.
അവിടെനിന്നു റോഡ് മാർഗം 10.30 ന് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിലെത്തുന്ന പ്രധാനമന്ത്രി സ്കൂൾ കുട്ടികളുമായി സംവദിക്കും. വന്ദേഭാരത് ട്രെയിനിലെ ലോക്കോ പൈലറ്റുമാരുമായും മോദി കൂടിക്കാഴ്ച നടത്തും. തുടർന്ന് സംസ്ഥാനത്തെ ആദ്യ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്യും.
11 ന് സെൻട്രൽ സ്റ്റേഡിയത്തിൽ പ്രത്യേകം തയാറാക്കിയ വേദിയിലെത്തുന്ന പ്രധാനമന്ത്രി കൊച്ചി വാട്ടർ മെട്രോ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കും. വൈദ്യുതീകരിച്ച ദിണ്ടിഗൽ-പളനി-പാലക്കാട് റെയിൽവെ സെക്ഷൻ പ്രധാനമന്ത്രി നാടിനു സമർപ്പിക്കും.
ഡിജിറ്റൽ സയൻസ് പാർക്കിന്റെ ശിലാസ്ഥാപനം, തിരുവനന്തപുരം, കോഴിക്കോട്, വർക്കല ശിവഗിരി റെയിൽ വേസ്റ്റേഷനുകളുടെ വികസനപ്രവർത്തനങ്ങളുടെ ശിലാസ്ഥാപനം, നേമവും കൊച്ചുവേളിയും ഉൾപ്പെടുന്ന തിരുവനന്തപുരം റെയിൽവേ മേഖലയുടെ വികസനത്തിന്റെയും തിരുവനന്തപുരം ഷൊർണൂർ പാതയുടെ വേഗം വർധിപ്പിക്കുന്നതിന്റെയും ശിലാസ്ഥാപനവും പ്രധാനമന്ത്രി നിർവഹിക്കും.
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്, കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ, സംസ്ഥാന മന്ത്രിമാരായ വി. അബ്ദുറഹ്മാൻ, ആന്റണി രാജു, ശശി തരൂർ എംപി എന്നിവർ പങ്കെടുക്കും.സെൻട്രൽ സ്റ്റേഡിയത്തിലെ ചടങ്ങിനുശേഷം ഉച്ചയ്ക്ക് 12.20 നു വേദിയിൽ നിന്ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കു പോകുന്ന പ്രധാനമന്ത്രി 12.40ന് സൂററ്റിലേക്കു തിരിക്കും.
10.10 ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രിയെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, മേയർ ആര്യ രാജേന്ദ്രൻ, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത്, സതേണ് എയർ കമൻഡാന്റ് എവിഎസ്എം എയർ മാർഷൽ എസ്.കെ. ഇൻഡോറ തുടങ്ങിയവർ ചേർന്ന് സ്വീകരിക്കും.
അവിടെനിന്നു റോഡ് മാർഗം 10.30 ന് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിലെത്തുന്ന പ്രധാനമന്ത്രി സ്കൂൾ കുട്ടികളുമായി സംവദിക്കും. വന്ദേഭാരത് ട്രെയിനിലെ ലോക്കോ പൈലറ്റുമാരുമായും മോദി കൂടിക്കാഴ്ച നടത്തും. തുടർന്ന് സംസ്ഥാനത്തെ ആദ്യ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്യും.
11 ന് സെൻട്രൽ സ്റ്റേഡിയത്തിൽ പ്രത്യേകം തയാറാക്കിയ വേദിയിലെത്തുന്ന പ്രധാനമന്ത്രി കൊച്ചി വാട്ടർ മെട്രോ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കും. വൈദ്യുതീകരിച്ച ദിണ്ടിഗൽ-പളനി-പാലക്കാട് റെയിൽവെ സെക്ഷൻ പ്രധാനമന്ത്രി നാടിനു സമർപ്പിക്കും.
ഡിജിറ്റൽ സയൻസ് പാർക്കിന്റെ ശിലാസ്ഥാപനം, തിരുവനന്തപുരം, കോഴിക്കോട്, വർക്കല ശിവഗിരി റെയിൽ വേസ്റ്റേഷനുകളുടെ വികസനപ്രവർത്തനങ്ങളുടെ ശിലാസ്ഥാപനം, നേമവും കൊച്ചുവേളിയും ഉൾപ്പെടുന്ന തിരുവനന്തപുരം റെയിൽവേ മേഖലയുടെ വികസനത്തിന്റെയും തിരുവനന്തപുരം ഷൊർണൂർ പാതയുടെ വേഗം വർധിപ്പിക്കുന്നതിന്റെയും ശിലാസ്ഥാപനവും പ്രധാനമന്ത്രി നിർവഹിക്കും.
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്, കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ, സംസ്ഥാന മന്ത്രിമാരായ വി. അബ്ദുറഹ്മാൻ, ആന്റണി രാജു, ശശി തരൂർ എംപി എന്നിവർ പങ്കെടുക്കും.സെൻട്രൽ സ്റ്റേഡിയത്തിലെ ചടങ്ങിനുശേഷം ഉച്ചയ്ക്ക് 12.20 നു വേദിയിൽ നിന്ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കു പോകുന്ന പ്രധാനമന്ത്രി 12.40ന് സൂററ്റിലേക്കു തിരിക്കും.