ഖാർത്തൂം: സുഡാനിൽ യുദ്ധം ചെയ്യുന്ന ഇരുവിഭാഗവും മൂന്ന് ദിവസത്തെ വെടിനിർത്തലിന് സമ്മതിച്ചതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ. 10 ദിവസത്തെ പോരാട്ടത്തിൽ നൂറുകണക്കിന് ആളുകൾ കൊല്ലപ്പെടുകയും ആയിരക്കണക്കിന് ആളുകൾക്ക് പരിക്കേൽക്കുകയും വിദേശികളുടെ കൂട്ട പലായനത്തിന് കാരണമാവുകയും ചെയ്തതിനുശേഷമാണ് സുഡാനീസ് സായുധ സേനയും റാപ്പിഡ് സപ്പോർട്ട് ഫോഴ്സും വെടിനിർത്തൽ അംഗീകരിച്ചത്.
കഴിഞ്ഞ 48 മണിക്കൂറുകളായി നടന്ന ചർച്ചകളെത്തുടർന്നാണ് സുഡാനിൽ ഇരുവിഭാഗവും രാജ്യവ്യാപകമായി വെടിനിർത്തൽ നടപ്പാക്കാൻ സമ്മതിച്ചത്. ഏപ്രിൽ 24 മുതൽ 72 മണിക്കൂറാണ് വെടിനിർത്തൽ.
യുഎൻ ഏജൻസികളുടെ കണക്കനുസരിച്ച് 427 പേർ കൊല്ലപ്പെടുകയും 3,700-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
യുഎസും ഒന്നിലധികം യൂറോപ്യൻ, മിഡിൽ ഈസ്റ്റേൺ, ആഫ്രിക്കൻ, ഏഷ്യൻ രാജ്യങ്ങളും തങ്ങളുടെ എംബസി ജീവനക്കാരെയും പൗരന്മാരെയും റോഡ്, വായു, കടൽ മാർഗം സുരക്ഷിതമായി ഒഴിപ്പിക്കാൻ അടിയന്തര ദൗത്യങ്ങൾ ആരംഭിച്ചു. എന്നാൽ ദശലക്ഷക്കണക്കിന് സുഡാനികൾക്ക് പലായനം ചെയ്യാൻ കഴിയുന്നില്ല.
കഴിഞ്ഞ 48 മണിക്കൂറുകളായി നടന്ന ചർച്ചകളെത്തുടർന്നാണ് സുഡാനിൽ ഇരുവിഭാഗവും രാജ്യവ്യാപകമായി വെടിനിർത്തൽ നടപ്പാക്കാൻ സമ്മതിച്ചത്. ഏപ്രിൽ 24 മുതൽ 72 മണിക്കൂറാണ് വെടിനിർത്തൽ.
യുഎൻ ഏജൻസികളുടെ കണക്കനുസരിച്ച് 427 പേർ കൊല്ലപ്പെടുകയും 3,700-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
യുഎസും ഒന്നിലധികം യൂറോപ്യൻ, മിഡിൽ ഈസ്റ്റേൺ, ആഫ്രിക്കൻ, ഏഷ്യൻ രാജ്യങ്ങളും തങ്ങളുടെ എംബസി ജീവനക്കാരെയും പൗരന്മാരെയും റോഡ്, വായു, കടൽ മാർഗം സുരക്ഷിതമായി ഒഴിപ്പിക്കാൻ അടിയന്തര ദൗത്യങ്ങൾ ആരംഭിച്ചു. എന്നാൽ ദശലക്ഷക്കണക്കിന് സുഡാനികൾക്ക് പലായനം ചെയ്യാൻ കഴിയുന്നില്ല.