കോൽക്കത്ത: കനാലിൽ മരിച്ച നിലയിൽ കണ്ടെത്തിയ പെൺകുട്ടിയുടെ മൃതദേഹം റോഡിലൂടെ വലിച്ചിഴച്ച നാല് പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത് പശ്ചിമ ബംഗാൾ സർക്കാർ.
ഉത്തർ ദിനാപൂർ ജില്ലയിലെ കാളിയാഗഞ്ജ്, റായ്ഗഞ്ജ് സ്റ്റേഷനുകളിലെ എഎസ്എ റാങ്കിലുള്ള ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി. ഏപ്രിൽ 21-നാണ് വിവാദമായ സംഭവം നടന്നത്.
കാളിയഗഞ്ജ് മേഖലയിലെ കനാലിൽ ഒരു പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയതായി പോലീസിന് വിവരം ലഭിച്ചിരുന്നു. പെൺകുട്ടി ലൈംഗികാതിക്രമത്തിന് ഇരയായി കൊല്ലപ്പെട്ടതാണെന്ന് ആരോപിച്ച് പ്രദേശവാസികൾ അക്രമം അഴിച്ചുവിട്ടു.
പ്രദേശം സംഘർഷഭരിതമായതോടെ, ഇൻക്വസ്റ്റ് നടപടികൾക്കായി എത്തിയ പോലീസ് ഉദ്യോഗസ്ഥർ പെൺകുട്ടിയുടെ മൃതദേഹം റോഡിലൂടെ വേഗത്തിൽ വലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നു.
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ വൈറലായതോടെ പെൺകുട്ടിയുടെ വീട്ടിൽ ദേശീയ ബാലാവകാശ കമ്മീഷൻ ഉദ്യോഗസ്ഥർ സന്ദർശനം നടത്തിയിരുന്നു. പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായിട്ടില്ലെന്ന് വ്യക്തമായെങ്കിലും പോക്സോ വകുപ്പ് അനുസരിച്ചാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
ഉത്തർ ദിനാപൂർ ജില്ലയിലെ കാളിയാഗഞ്ജ്, റായ്ഗഞ്ജ് സ്റ്റേഷനുകളിലെ എഎസ്എ റാങ്കിലുള്ള ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി. ഏപ്രിൽ 21-നാണ് വിവാദമായ സംഭവം നടന്നത്.
കാളിയഗഞ്ജ് മേഖലയിലെ കനാലിൽ ഒരു പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയതായി പോലീസിന് വിവരം ലഭിച്ചിരുന്നു. പെൺകുട്ടി ലൈംഗികാതിക്രമത്തിന് ഇരയായി കൊല്ലപ്പെട്ടതാണെന്ന് ആരോപിച്ച് പ്രദേശവാസികൾ അക്രമം അഴിച്ചുവിട്ടു.
പ്രദേശം സംഘർഷഭരിതമായതോടെ, ഇൻക്വസ്റ്റ് നടപടികൾക്കായി എത്തിയ പോലീസ് ഉദ്യോഗസ്ഥർ പെൺകുട്ടിയുടെ മൃതദേഹം റോഡിലൂടെ വേഗത്തിൽ വലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നു.
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ വൈറലായതോടെ പെൺകുട്ടിയുടെ വീട്ടിൽ ദേശീയ ബാലാവകാശ കമ്മീഷൻ ഉദ്യോഗസ്ഥർ സന്ദർശനം നടത്തിയിരുന്നു. പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായിട്ടില്ലെന്ന് വ്യക്തമായെങ്കിലും പോക്സോ വകുപ്പ് അനുസരിച്ചാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.