തിരുവനന്തപുരം: വിവാഹ വാഗ്ദാനം നൽകി മലയാളി യുവതിയെ ദുബായിയില്‍ വച്ച് പീഡിപ്പിച്ച ഉത്തര്‍പ്രദേശ് സ്വദേശി അറസ്റ്റില്‍. 29കാരനായ നദീം ഖാനെ കേരള പോലീസ് ഉത്തര്പ്രദേശിലെത്തിയാണ് അറസ്റ്റ് ചെയ്തത്.
ഇസത്നഗർ പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന പരതപൂർ ജീവൻ സഹായ് ഗ്രാമത്തിലെ താമസക്കാരനാണ് ഇയാൾ.
ഇരിക്കൂർ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഖാനെ അറസ്റ്റ് ചെയ്തതെന്ന് ബറേലി പോലീസ് സർക്കിൾ ഓഫീസർ (സിഒ) ആശിഷ് പ്രതാപ് സിംഗ് പറഞ്ഞു.
നദീം ഖാനും പരാതിക്കാരിയും ദുബായിയിൽ ഒരുസ്ഥാപനത്തിലാണ് ജോലി ചെയ്തിരുന്നത്. ഇരുവരും ഇവിടെ വച്ച് അടുത്തു. തുടർന്ന് പ്രതി യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിക്കുകയായിരുന്നു.
വിവാഹത്തെക്കുറിച്ച് സംസാരിക്കുമ്പോഴെല്ലാം ഇയാൾ ഒഴിഞ്ഞുമാറുകയും പെട്ടന്നൊരു ദിവസം ദുബായിയിൽ നിന്ന് പോയെന്നും യുവതി പരാതിയിൽ പറയുന്നു. തുടർന്ന് നാട്ടിൽ തിരിച്ചെത്തിയ യുവതി ഇരിക്കൂർ പോലീസിൽ പരാതി നൽകുകയായിരുന്നു.
ഇൻസ്പെക്ടർ കെ.വി. സത്യനാഥ് ഉൾപ്പെടെ കേരള പോലീസിൽ നിന്നുള്ള മൂന്ന് ഉദ്യോഗസ്ഥർ ഇസത്നഗർ പോലീസ് സ്റ്റേഷനിൽ എത്തിയിരുന്നു. തുടർന്ന് പോലീസിന്റെ സംയുക്തസംഘം പ്രതിയെ പിടികൂടുകയായിരുന്നു. ഇയാളെ കേരളത്തിലേക്ക് കൊണ്ടുവന്നു.
ഇസത്നഗർ പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന പരതപൂർ ജീവൻ സഹായ് ഗ്രാമത്തിലെ താമസക്കാരനാണ് ഇയാൾ.
ഇരിക്കൂർ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഖാനെ അറസ്റ്റ് ചെയ്തതെന്ന് ബറേലി പോലീസ് സർക്കിൾ ഓഫീസർ (സിഒ) ആശിഷ് പ്രതാപ് സിംഗ് പറഞ്ഞു.
നദീം ഖാനും പരാതിക്കാരിയും ദുബായിയിൽ ഒരുസ്ഥാപനത്തിലാണ് ജോലി ചെയ്തിരുന്നത്. ഇരുവരും ഇവിടെ വച്ച് അടുത്തു. തുടർന്ന് പ്രതി യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിക്കുകയായിരുന്നു.
വിവാഹത്തെക്കുറിച്ച് സംസാരിക്കുമ്പോഴെല്ലാം ഇയാൾ ഒഴിഞ്ഞുമാറുകയും പെട്ടന്നൊരു ദിവസം ദുബായിയിൽ നിന്ന് പോയെന്നും യുവതി പരാതിയിൽ പറയുന്നു. തുടർന്ന് നാട്ടിൽ തിരിച്ചെത്തിയ യുവതി ഇരിക്കൂർ പോലീസിൽ പരാതി നൽകുകയായിരുന്നു.
ഇൻസ്പെക്ടർ കെ.വി. സത്യനാഥ് ഉൾപ്പെടെ കേരള പോലീസിൽ നിന്നുള്ള മൂന്ന് ഉദ്യോഗസ്ഥർ ഇസത്നഗർ പോലീസ് സ്റ്റേഷനിൽ എത്തിയിരുന്നു. തുടർന്ന് പോലീസിന്റെ സംയുക്തസംഘം പ്രതിയെ പിടികൂടുകയായിരുന്നു. ഇയാളെ കേരളത്തിലേക്ക് കൊണ്ടുവന്നു.