+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്രതിഷേധത്തിനിടെ പോലീസുകാരെ മർദിച്ചു; വൈ.എസ്. ശർമിള കസ്റ്റഡിയിൽ

ഹൈദരാബാദ്: വൈഎസ്ആർ തെലങ്കാന പാർട്ടി നേതാവും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ സഹോദരിയുമായ വൈ.എസ്. ശർമിളയെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രത
പ്രതിഷേധത്തിനിടെ പോലീസുകാരെ മർദിച്ചു; വൈ.എസ്. ശർമിള കസ്റ്റഡിയിൽ
ഹൈദരാബാദ്: വൈഎസ്ആർ തെലങ്കാന പാർട്ടി നേതാവും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ സഹോദരിയുമായ വൈ.എസ്. ശർമിളയെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതിഷേധത്തിനിടെ പോലീസ് ഉദ്യോഗസ്ഥരെ മർദിച്ചതിനാണ് നട‌പടി.

സംസ്ഥാന സർക്കാർ നടത്തിയ റിക്രൂട്ട്‌മെന്‍റ് പരീക്ഷകളുടെ ചോദ്യങ്ങൾ ചോർന്നെന്ന ആരോപണം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്‍റെ (എസ്‌ഐടി) ഓഫീസിലേക്ക് പോകുന്നതിനിടെയാണ് ശർമിളയെ പോലീസ് തടഞ്ഞത്.

എസ്ഐടിയുടെ ഓഫീസിന് സമീപമെത്തിയ ശർമിളയുടെ കാർ തടയാൻ പോലീസ് ഉദ്യോഗസ്ഥർ ശ്രമിച്ചിരുന്നു. വാഹനം നിർത്തി പുറത്തിറങ്ങിയ ശർമിള ഒരു പോലീസുകാരനെ തല്ലുകയും തള്ളുകയും ചെയ്തു.



തുടർന്ന് ഈ ഉദ്യോഗസ്ഥനും ശർമിളയും തമ്മിൽ വാക്കുതർക്കമുണ്ടായി. ഇതിനിടെ, മറ്റ് പോലീസുകാർ ശർമിളയെ സ്ഥലത്ത് നിന്നും മാറ്റാൻ ശ്രമിക്കുമ്പോൾ അവർ ഒരു വനിതാ പോലീസുദ്യോഗസ്ഥയെ തള്ളി മാറ്റുന്നതും എഎൻഐ പുറത്തുവിട്ട വീഡിയോയിൽ കാണാം.

തെലങ്കാന സ്റ്റേറ്റ് പബ്ലിക് സർവീസ് കമ്മീഷൻ നടത്തിയ റിക്രൂട്ട്‌മെന്‍റ് പരീക്ഷകളുടെ ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ സംസ്ഥാന വ്യാപകമായ പ്രതിഷേധമാണ് നടക്കുന്നത്. സംഭവത്തിൽ11 പേരെ അറസ്റ്റ് ചെയ്തു. മൂന്ന് പരീക്ഷകൾ റദ്ദാക്കുകയും ചെയ്തു.



ജഗൻ മോഹൻ റെഡ്ഡിയുടെ ഇളയ സഹോദരി ശർമിള അടുത്തിടെ തെലങ്കാനയിലുടെ നീളം മാർച്ച് നടത്തിയിരുന്നു. ആന്ധ്രയിൽ അധികാരത്തിലുള്ള തന്‍റെ സഹോദരന്‍റെ വൈഎസ്ആർ കോൺഗ്രസ് പാർട്ടിയുമായി തന്‍റെ പാർട്ടിക്ക് ഒരു ബന്ധവുമില്ലെന്നാണ് ശർമിള പറഞ്ഞിരുന്നു.
More in Latest News :