ഭോപ്പാൽ: മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിൽ ദക്ഷിണാഫ്രിക്കയിൽ നിന്ന് കൊണ്ടുവന്ന മറ്റൊരു ചീറ്റ കൂടി ചത്തു. ഉദയ് എന്ന ആൺ ചീറ്റയാണ് ചത്തത്. മധ്യപ്രദേശ് ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ജെഎസ് ചൗഹാൻ മരണം സ്ഥിരീകരിച്ചു. അസുഖബാധിതനായ ചീറ്റ ചികിത്സയ്ക്കിടെയാണ് ചത്തത്. മരണകാരണം വ്യക്തമല്ല.
ഞായറാഴ്ച പുലർച്ചെയാണ് ചീറ്റയുടെ അനാരോഗ്യം വനപാലകരുടെ ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് ഇതിനെ മയക്കുവെടിവച്ച് മയക്കി മെഡിക്കൽ സെന്ററിൽ എത്തിച്ചു. ചികിത്സയിലിരിക്കെ വൈകുന്നേരം നാലോടെ ചത്തു. തിങ്കളാഴ്ച പോസ്റ്റ്മോർട്ടം നടത്തിയതിനു ശേഷം മാത്രമാകും മറവുചെയ്യുക.
ഞായറാഴ്ച പുലർച്ചെയാണ് ചീറ്റയുടെ അനാരോഗ്യം വനപാലകരുടെ ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് ഇതിനെ മയക്കുവെടിവച്ച് മയക്കി മെഡിക്കൽ സെന്ററിൽ എത്തിച്ചു. ചികിത്സയിലിരിക്കെ വൈകുന്നേരം നാലോടെ ചത്തു. തിങ്കളാഴ്ച പോസ്റ്റ്മോർട്ടം നടത്തിയതിനു ശേഷം മാത്രമാകും മറവുചെയ്യുക.