പാറ്റ്ന: പ്രതിപക്ഷ ഐക്യം ശക്തമാക്കാൻ ശ്രമം തുടർന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവുമായും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുമായും നിതീഷ് കുമാർ കൂടിക്കാഴ്ച നടത്തും.
തിങ്കളാഴ്ച അഖിലേഷ് യാദവിനെ കാണുന്ന നിതീഷ് ചൊവ്വാഴ്ച കോൽക്കത്തയിലെത്തി മമതയുമായി കൂടിക്കാഴ്ച നടത്തും. പ്രതിപക്ഷ സഖ്യത്തിൽ കോൺഗ്രസിനെ കൂട്ടുന്നതിനെ എസ്പിയും തൃണമൂലും താൽപര്യപ്പെടുന്നില്ല. ഇരു പാർട്ടികളെയും അനുനയിപ്പിക്കാൻ നിതീഷ് ശ്രമം തുടരുകയാണ്. ഇതിന്റെ ഭാഗം കൂടിയാണ് കൂടിക്കാഴ്ചകൾ.
കർണാടക നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം പ്രതിപക്ഷ പാർട്ടികൾ ഡൽഹിയിൽ യോഗം ചേരാൻ ഒരുങ്ങുകയാണ്. ഈ യോഗത്തിൽ മമത പങ്കെടുക്കണമെന്ന് നിതീഷ് ആവശ്യപ്പെടും. മമത അല്ലാതെ രണ്ടാം നിര നേതാക്കളെ യോഗത്തിന് അയക്കരുതെന്നും നിതീഷ് ആവശ്യപ്പെടും. രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ ശേഷമുള്ള പ്രതിപക്ഷ പാർട്ടികൾ തമ്മിലുളള ഐക്യം മുതലെടുക്കാനാണ് നിതീഷിന്റെ തീരുമാനം.
തിങ്കളാഴ്ച അഖിലേഷ് യാദവിനെ കാണുന്ന നിതീഷ് ചൊവ്വാഴ്ച കോൽക്കത്തയിലെത്തി മമതയുമായി കൂടിക്കാഴ്ച നടത്തും. പ്രതിപക്ഷ സഖ്യത്തിൽ കോൺഗ്രസിനെ കൂട്ടുന്നതിനെ എസ്പിയും തൃണമൂലും താൽപര്യപ്പെടുന്നില്ല. ഇരു പാർട്ടികളെയും അനുനയിപ്പിക്കാൻ നിതീഷ് ശ്രമം തുടരുകയാണ്. ഇതിന്റെ ഭാഗം കൂടിയാണ് കൂടിക്കാഴ്ചകൾ.
കർണാടക നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം പ്രതിപക്ഷ പാർട്ടികൾ ഡൽഹിയിൽ യോഗം ചേരാൻ ഒരുങ്ങുകയാണ്. ഈ യോഗത്തിൽ മമത പങ്കെടുക്കണമെന്ന് നിതീഷ് ആവശ്യപ്പെടും. മമത അല്ലാതെ രണ്ടാം നിര നേതാക്കളെ യോഗത്തിന് അയക്കരുതെന്നും നിതീഷ് ആവശ്യപ്പെടും. രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ ശേഷമുള്ള പ്രതിപക്ഷ പാർട്ടികൾ തമ്മിലുളള ഐക്യം മുതലെടുക്കാനാണ് നിതീഷിന്റെ തീരുമാനം.