ബംഗളൂരു: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരെ റോയൽ ചലഞ്ചേഴ്സ് ബംഗളുരൂവിന് ഏഴ് റണ്‍സ് ജയം. ഫാഫ് ഡു പ്ലെസിയുടെയും ഗ്ലെൻ മാക്സ്വെല്ലിന്റെയും അർധ സെഞ്ചുറി കരുത്തിലാണ് ആർസിബി വിജയം നുകർന്നത്. സ്കോർ:- ബംഗളൂരു 189-9 (20), രാജസ്ഥാൻ 182-6 (20).
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ആർസിബിക്ക് ആദ്യ പന്തിൽതന്നെ നായകൻ വിരാട് കോഹ്ലിയെ നഷ്ടമായി. തൊട്ടുപിന്നാലെ ഷഹബാസ് അഹമ്മദും(രണ്ട് റണ്‍സ്) പവലിയൻ കയറി. പിന്നീട് ഡു പ്ലെസിസും മാക്സ്വെല്ലും ചേർന്ന് ബംഗളൂരുവിനെ മുന്നോട്ട് നയിച്ചു.
ഡു പ്ലെസിസ് 39 പന്തിൽ രണ്ട് സിക്സും എട്ട് ഫോറും ഉൾപ്പെടെ 62 റണ്‍സ് അടിച്ചുകൂട്ടി. മാക്സ്വെൽ 44 പന്തിൽ നാല് സിക്സും ആറ് ഫോറും ഉൾപ്പെടെ 77 റണ്‍സെടുത്തു. 127 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേർന്ന് പടുത്തുയർത്തത്. ദിനേഷ് കാർത്തിക് 16 റണ്‍സും നേടി. മറ്റാർക്കും രണ്ടക്കം കാണാൻ കഴിഞ്ഞില്ല.
രാജസ്ഥാനായി ട്രെന്റ് ബോൾട്ട്, സന്ദീപ് ശർമ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ആർ. അശ്വിനും യുസ്വേന്ദ്ര ചാഹലും ഓരോ വിക്കറ്റും നേടി.
മറുപടി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാനും തുടക്കം പിഴച്ചു. ആദ്യ ഓവറിൽ തന്നെ ജോസ് ബട്ട്ലറെ (0) നഷ്ടമായി. പിന്നീട് യശസ്വി ജയ്സ്വാളും ദേവദത്ത് പടിക്കലും ചേർന്ന് രാജസ്ഥാനെ മുന്നോട്ട് നയിച്ചു. പടിക്കൽ 34 പന്തിൽ 52 റണ്‍സെടുത്തു. ജയ്സ്വാൾ 37 പന്തിൽ 47 റണ്‍സും നേടി. ഇരുവരും ചേർന്ന് 98 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയർത്തു.
സഞ്ജു സാംസണ് 22 റണ്‍സും ആർ. അശ്വിൻ 12 റണ്‍സും നേടി. ധ്രുവ് ജൂറൽ പുറത്താകാതെ 16 പന്തിൽ 34 റണ്‍സെടുത്തു. അവസാന ഓവറുകളിൽ ജൂറൽ തകർത്തടിച്ചെങ്കിലും രാജസ്ഥാനെ രക്ഷിക്കാനായില്ല.
ബംഗളൂരുവിനായി ഹർഷൽ പട്ടേൽ മൂന്ന് വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് സിറാജും ഡേവിഡ് വില്ലിയും ഓരോ വിക്കറ്റും നേടി. ജയത്തോടെ എട്ട് പോയിൻുമായി ബംഗളൂരു പട്ടികയിൽ അഞ്ചാം സ്ഥാനത്തെത്തി. എട്ട് പോയിന്റുള്ള രാജസ്ഥാനാണ് ഒന്നാം സ്ഥാനത്ത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ആർസിബിക്ക് ആദ്യ പന്തിൽതന്നെ നായകൻ വിരാട് കോഹ്ലിയെ നഷ്ടമായി. തൊട്ടുപിന്നാലെ ഷഹബാസ് അഹമ്മദും(രണ്ട് റണ്‍സ്) പവലിയൻ കയറി. പിന്നീട് ഡു പ്ലെസിസും മാക്സ്വെല്ലും ചേർന്ന് ബംഗളൂരുവിനെ മുന്നോട്ട് നയിച്ചു.
ഡു പ്ലെസിസ് 39 പന്തിൽ രണ്ട് സിക്സും എട്ട് ഫോറും ഉൾപ്പെടെ 62 റണ്‍സ് അടിച്ചുകൂട്ടി. മാക്സ്വെൽ 44 പന്തിൽ നാല് സിക്സും ആറ് ഫോറും ഉൾപ്പെടെ 77 റണ്‍സെടുത്തു. 127 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേർന്ന് പടുത്തുയർത്തത്. ദിനേഷ് കാർത്തിക് 16 റണ്‍സും നേടി. മറ്റാർക്കും രണ്ടക്കം കാണാൻ കഴിഞ്ഞില്ല.
രാജസ്ഥാനായി ട്രെന്റ് ബോൾട്ട്, സന്ദീപ് ശർമ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ആർ. അശ്വിനും യുസ്വേന്ദ്ര ചാഹലും ഓരോ വിക്കറ്റും നേടി.
മറുപടി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാനും തുടക്കം പിഴച്ചു. ആദ്യ ഓവറിൽ തന്നെ ജോസ് ബട്ട്ലറെ (0) നഷ്ടമായി. പിന്നീട് യശസ്വി ജയ്സ്വാളും ദേവദത്ത് പടിക്കലും ചേർന്ന് രാജസ്ഥാനെ മുന്നോട്ട് നയിച്ചു. പടിക്കൽ 34 പന്തിൽ 52 റണ്‍സെടുത്തു. ജയ്സ്വാൾ 37 പന്തിൽ 47 റണ്‍സും നേടി. ഇരുവരും ചേർന്ന് 98 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയർത്തു.
സഞ്ജു സാംസണ് 22 റണ്‍സും ആർ. അശ്വിൻ 12 റണ്‍സും നേടി. ധ്രുവ് ജൂറൽ പുറത്താകാതെ 16 പന്തിൽ 34 റണ്‍സെടുത്തു. അവസാന ഓവറുകളിൽ ജൂറൽ തകർത്തടിച്ചെങ്കിലും രാജസ്ഥാനെ രക്ഷിക്കാനായില്ല.
ബംഗളൂരുവിനായി ഹർഷൽ പട്ടേൽ മൂന്ന് വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് സിറാജും ഡേവിഡ് വില്ലിയും ഓരോ വിക്കറ്റും നേടി. ജയത്തോടെ എട്ട് പോയിൻുമായി ബംഗളൂരു പട്ടികയിൽ അഞ്ചാം സ്ഥാനത്തെത്തി. എട്ട് പോയിന്റുള്ള രാജസ്ഥാനാണ് ഒന്നാം സ്ഥാനത്ത്.