ഭോപ്പാൽ: മധ്യപ്രദേശിൽ ദമ്പതികളെയും കൗമാരക്കാരിയായ മകളെയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ടികംഗഢിലാണ് സംഭവം.
കർഷകനായ ലക്ഷ്മൺ നാംദേവ് (50), ഭാര്യ രജനി നാംദേവ് (45), മകൾ മിനി (13) എന്നിവരെയാണ് റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ദമ്പതികളുടെ ഏഴു വയസുകാരനായ മകനെ പോലീസ് ചോദ്യം ചെയ്തതിന് പിന്നാലെയാണ് ഇവർ ജീവനൊടുക്കിയത്.
മോഷണക്കുറ്റവുമായി ബന്ധപ്പെട്ടാണ് കുട്ടിയെ പോലീസ് ചോദ്യം ചെയ്തത്. ഇതേതുടർന്ന് കുടുംബം കടുത്ത മാനസികസംഘർഷത്തിലായിരുന്നു. ഇവരുടെ അയൽവാസിയാണ് പരാതി നൽകിയത്.
വീട്ടിൽ സൂക്ഷിച്ചിരുന്ന 20,000 രൂപയും വെള്ളി ആഭരണങ്ങളും കുട്ടി മോഷ്ടിച്ചെന്നായിരുന്നു പരാതി. സ്ഥലത്തെത്തിയ പോലീസ് ഏഴു വയസുകാരനായ കുട്ടിയെ ചോദ്യം ചെയ്യുകയും കുട്ടിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു.
പോലീസ് മടങ്ങിപ്പോയതിന് പിന്നാലെ ഇവരെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ നാട്ടുകാർ പ്രതിഷേധിച്ചു. പ്രായപൂർത്തിയാകാത്ത ഒരു കൊച്ചുകുട്ടിയുടെ പേരിൽ എന്ത് അടിസ്ഥാനത്തിലാണ് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തതെന്നാണ് പ്രതിഷേധക്കാരുടെ ചോദ്യം.
പോലീസ് പീഡനവും ഭീഷണിയുമാണ് കുടുംബത്തെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ആരോപിച്ച് മധ്യപ്രദേശിലെ പ്രതിപക്ഷമായ കോൺഗ്രസ് ജുഡീഷ്യൽ അന്വേഷണവും പോലീസിനെതിരെ നടപടിയും ആവശ്യപ്പെട്ടു.
കർഷകനായ ലക്ഷ്മൺ നാംദേവ് (50), ഭാര്യ രജനി നാംദേവ് (45), മകൾ മിനി (13) എന്നിവരെയാണ് റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ദമ്പതികളുടെ ഏഴു വയസുകാരനായ മകനെ പോലീസ് ചോദ്യം ചെയ്തതിന് പിന്നാലെയാണ് ഇവർ ജീവനൊടുക്കിയത്.
മോഷണക്കുറ്റവുമായി ബന്ധപ്പെട്ടാണ് കുട്ടിയെ പോലീസ് ചോദ്യം ചെയ്തത്. ഇതേതുടർന്ന് കുടുംബം കടുത്ത മാനസികസംഘർഷത്തിലായിരുന്നു. ഇവരുടെ അയൽവാസിയാണ് പരാതി നൽകിയത്.
വീട്ടിൽ സൂക്ഷിച്ചിരുന്ന 20,000 രൂപയും വെള്ളി ആഭരണങ്ങളും കുട്ടി മോഷ്ടിച്ചെന്നായിരുന്നു പരാതി. സ്ഥലത്തെത്തിയ പോലീസ് ഏഴു വയസുകാരനായ കുട്ടിയെ ചോദ്യം ചെയ്യുകയും കുട്ടിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു.
പോലീസ് മടങ്ങിപ്പോയതിന് പിന്നാലെ ഇവരെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ നാട്ടുകാർ പ്രതിഷേധിച്ചു. പ്രായപൂർത്തിയാകാത്ത ഒരു കൊച്ചുകുട്ടിയുടെ പേരിൽ എന്ത് അടിസ്ഥാനത്തിലാണ് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തതെന്നാണ് പ്രതിഷേധക്കാരുടെ ചോദ്യം.
പോലീസ് പീഡനവും ഭീഷണിയുമാണ് കുടുംബത്തെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ആരോപിച്ച് മധ്യപ്രദേശിലെ പ്രതിപക്ഷമായ കോൺഗ്രസ് ജുഡീഷ്യൽ അന്വേഷണവും പോലീസിനെതിരെ നടപടിയും ആവശ്യപ്പെട്ടു.