ലക്നോ: ക്യാപ്റ്റൻ കെ.എൽ. രാഹുലിന്റെ ക്രീസിലെ ഇഴച്ചിൽ ലക്നോ സൂപ്പർ ജയ്ന്റ്സിനെ വീണ്ടും തോൽവിയിലേക്ക് തള്ളിവിട്ടു. ലക്നോവിനെതിരെ ഗുജ റാത്ത് ടൈറ്റൻസിന് ഏഴു റൺസിന്റെ നാടകീയ ജയം. സ്കോർ: ഗുജറാത്ത് ടൈറ്റൻസ്; 135/6, ലക്നോ സൂപ്പർ ജയ്ന്റ്സ്; 128/7.
ഒരു വിക്കറ്റ് നഷ്ടത്തിൽ 45 പന്തിൽ ജയിക്കാൻ 39 റണ്‍സ് എന്ന നിലയിൽനിന്നാണ് ലക്നോ തോൽവി ചോദിച്ചുവാങ്ങിയത്. മോഹിത് ശർമയുടെ അവസാന ഓവറിൽ കെ.എൽ. രാഹുലിന്റെയടക്കം നാല് വിക്കറ്റുകൾ വലിച്ചെറിഞ്ഞ് ലക്നോ പരാജയത്തിലേക്ക് കൂപ്പുകുത്തി.
അവസാന ഓവറിൽ ലക്നോയ്ക്ക് ജ യിക്കാൻ വേണ്ടിയിരുന്നത് 12 റണ്‍സ്. മോഹിത് എറിഞ്ഞ ആദ്യ പന്തിൽ രാഹുൽ രണ്ട് റൺസ് എടുത്തു. അടുത്ത പന്തിൽ ഉയർത്തിയടിച്ച് രാഹുൽ പുറത്ത്. പിന്നാലെ മാർകസ് സ്റ്റോയിൻസും വീണു. അടുത്ത രണ്ട് പന്തിലും ഇല്ലാത്ത രണ്ടാം റണ്ണിനോടി ആയുഷ് ബദോനിയും (1) ദീപക് ഹൂഡയും (0) റണ്ണൗട്ട്. അവസാന പന്തിൽ രവി ബിഷ്ണോയ്ക്ക് തൊടാനും സാധിച്ചില്ല.
61 പന്തിൽ 68 റണ്‍സ് നേടിയ കെ.എൽ. രാഹുൽ ആയിരുന്നു ലക്നോ ഇന്നിംഗ്സിലെ ടോപ് സ്കോറർ. തോൽവിയുടെ കാരണവും രാഹുൽ തന്നെ. രാഹു ലിന് നേരട്ട ആദ്യ ആറ് പന്തിൽ റണ്ണൊന്നും എടുക്കാനായില്ല. അടുത്ത 12 പന്തിൽ 30 റൺസ് നേടി. എന്നാൽ തുടർന്നങ്ങോട്ട് ഇഴയാൻ തുടങ്ങി. നേരിട്ട അവസാന 43 പന്തിൽ നിർണായക സമയത്ത് രാഹുൽ നേടിയത് 38 റൺസ് മാത്രം. ലക്നോ ഇന്നിംഗ്സിലെ അവസാന 45 പന്തിൽ ഒരു ബൗണ്ടറിപോലും പിറന്നില്ലെന്നതും ക്യാപ്റ്റന്റെ ഇഴച്ചിൽ നയം വ്യക്തമാക്കും.
റണ്‍സ് നേടാൻ വിഷമമായ സ്ലോ പിച്ചിൽ മൂന്നാം നമ്പറായി ക്രീസിലെത്തി 50 പന്തിൽ 66 റണ്‍സ് നേടിയ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയായിരുന്നു ഗുജ റാത്ത് ഇന്നിംഗ്സിലെ നെടുംതൂണ്. നാല് സിക്സും രണ്ട് ഫോറും അടങ്ങുന്നതായിരുന്നു ഹാർദിക്കിന്റെ ഇന്നിംഗ്സ്. ഓപ്പണർ വൃദ്ധിമാൻ സാഹ 37 പന്തിൽ ആറ് ഫോറിന്റെ സഹായത്തോടെ 47 റണ്‍സ് നേടി. ലക്നോ സൂപ്പർ ജയന്റ്സിന്റെ അഫ്ഗാനിസ്ഥാൻ സ്പിന്നർ നൂർ അഹമ്മദ് നാല് ഓവറിൽ 18 റണ്‍സ് വ ഴങ്ങി രണ്ട് വിക്കറ്റ് സ്വന്തമാക്കി.
ഒരു വിക്കറ്റ് നഷ്ടത്തിൽ 45 പന്തിൽ ജയിക്കാൻ 39 റണ്‍സ് എന്ന നിലയിൽനിന്നാണ് ലക്നോ തോൽവി ചോദിച്ചുവാങ്ങിയത്. മോഹിത് ശർമയുടെ അവസാന ഓവറിൽ കെ.എൽ. രാഹുലിന്റെയടക്കം നാല് വിക്കറ്റുകൾ വലിച്ചെറിഞ്ഞ് ലക്നോ പരാജയത്തിലേക്ക് കൂപ്പുകുത്തി.
അവസാന ഓവറിൽ ലക്നോയ്ക്ക് ജ യിക്കാൻ വേണ്ടിയിരുന്നത് 12 റണ്‍സ്. മോഹിത് എറിഞ്ഞ ആദ്യ പന്തിൽ രാഹുൽ രണ്ട് റൺസ് എടുത്തു. അടുത്ത പന്തിൽ ഉയർത്തിയടിച്ച് രാഹുൽ പുറത്ത്. പിന്നാലെ മാർകസ് സ്റ്റോയിൻസും വീണു. അടുത്ത രണ്ട് പന്തിലും ഇല്ലാത്ത രണ്ടാം റണ്ണിനോടി ആയുഷ് ബദോനിയും (1) ദീപക് ഹൂഡയും (0) റണ്ണൗട്ട്. അവസാന പന്തിൽ രവി ബിഷ്ണോയ്ക്ക് തൊടാനും സാധിച്ചില്ല.
61 പന്തിൽ 68 റണ്‍സ് നേടിയ കെ.എൽ. രാഹുൽ ആയിരുന്നു ലക്നോ ഇന്നിംഗ്സിലെ ടോപ് സ്കോറർ. തോൽവിയുടെ കാരണവും രാഹുൽ തന്നെ. രാഹു ലിന് നേരട്ട ആദ്യ ആറ് പന്തിൽ റണ്ണൊന്നും എടുക്കാനായില്ല. അടുത്ത 12 പന്തിൽ 30 റൺസ് നേടി. എന്നാൽ തുടർന്നങ്ങോട്ട് ഇഴയാൻ തുടങ്ങി. നേരിട്ട അവസാന 43 പന്തിൽ നിർണായക സമയത്ത് രാഹുൽ നേടിയത് 38 റൺസ് മാത്രം. ലക്നോ ഇന്നിംഗ്സിലെ അവസാന 45 പന്തിൽ ഒരു ബൗണ്ടറിപോലും പിറന്നില്ലെന്നതും ക്യാപ്റ്റന്റെ ഇഴച്ചിൽ നയം വ്യക്തമാക്കും.
റണ്‍സ് നേടാൻ വിഷമമായ സ്ലോ പിച്ചിൽ മൂന്നാം നമ്പറായി ക്രീസിലെത്തി 50 പന്തിൽ 66 റണ്‍സ് നേടിയ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയായിരുന്നു ഗുജ റാത്ത് ഇന്നിംഗ്സിലെ നെടുംതൂണ്. നാല് സിക്സും രണ്ട് ഫോറും അടങ്ങുന്നതായിരുന്നു ഹാർദിക്കിന്റെ ഇന്നിംഗ്സ്. ഓപ്പണർ വൃദ്ധിമാൻ സാഹ 37 പന്തിൽ ആറ് ഫോറിന്റെ സഹായത്തോടെ 47 റണ്‍സ് നേടി. ലക്നോ സൂപ്പർ ജയന്റ്സിന്റെ അഫ്ഗാനിസ്ഥാൻ സ്പിന്നർ നൂർ അഹമ്മദ് നാല് ഓവറിൽ 18 റണ്‍സ് വ ഴങ്ങി രണ്ട് വിക്കറ്റ് സ്വന്തമാക്കി.