ന്യൂഡൽഹി: ആസാം യൂത്ത് കോൺഗ്രസ് അധ്യക്ഷ അങ്കിത ദത്തയെ പാർട്ടിയിൽനിന്നും പുറത്താക്കി. പ്രാഥമിക അംഗത്വത്തിൽനിന്നും ആറു വർഷത്തേക്കാണ് പുറത്താക്കിയത്. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിലാണ് നടപടി. കോൺഗ്രസ് ജനറൽ സെക്രട്ടറി താരിഖ് അൻവറാണ് അങ്കിതയെ പുറത്താക്കിയ വിവരം വാർത്താക്കുറിപ്പിലൂടെ അറിയിച്ചത്.
യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ബി.വി.ശ്രീനിവാസിനെതിരെ പോലീസിൽ പരാതി നൽകിയതിനു പിന്നാലെയാണ് യുവ വനിതാ നേതാവിന് പാർട്ടിയിൽനിന്നും പുറത്തേക്ക് വഴി തെളിഞ്ഞത്. ആസാമിലെ ദിസ്പുർ പോലീസ് സ്റ്റേഷനിൽ അങ്കിത ബുധനാഴ്ച പരാതി നൽകിയിരുന്നു.
ശ്രീനിവാസ് ആറ് മാസമായി തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയായിരുന്നെന്നും മുതിർന്ന കോൺഗ്രസ് നേതാക്കളോട് പരാതിപ്പെട്ടാൽ, പ്രത്യാഘാതമുണ്ടാകുമെന്ന് ഭീഷണിപ്പെടുത്തിയെന്നും അവർ ആരോപിച്ചിരുന്നു.
യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ബി.വി.ശ്രീനിവാസിനെതിരെ പോലീസിൽ പരാതി നൽകിയതിനു പിന്നാലെയാണ് യുവ വനിതാ നേതാവിന് പാർട്ടിയിൽനിന്നും പുറത്തേക്ക് വഴി തെളിഞ്ഞത്. ആസാമിലെ ദിസ്പുർ പോലീസ് സ്റ്റേഷനിൽ അങ്കിത ബുധനാഴ്ച പരാതി നൽകിയിരുന്നു.
ശ്രീനിവാസ് ആറ് മാസമായി തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയായിരുന്നെന്നും മുതിർന്ന കോൺഗ്രസ് നേതാക്കളോട് പരാതിപ്പെട്ടാൽ, പ്രത്യാഘാതമുണ്ടാകുമെന്ന് ഭീഷണിപ്പെടുത്തിയെന്നും അവർ ആരോപിച്ചിരുന്നു.