ന്യൂഡൽഹി: ജമ്മുകാഷ്മീർ മുൻ ഗവർണർ സത്യപാൽ മാലിക്കിനെ കസ്റ്റഡിയിലെടുക്കുകയോ അറസ്റ്റ് ചെയ്യുകയോ ഉണ്ടായിട്ടില്ലെന്ന് ഡൽഹി പോലീസ്. സത്യപാല്‍ മാലിക്കിനെ അറസ്റ്റ് ചെയ്തതായി നിരവധി കർഷക നേതാക്കൾ ആരോപണം ഉന്നയിച്ചതോടെയാണ് പോലീസ് വിശദീകരണവുമായി രംഗത്തെത്തിയത്.
സ്വന്തം കാറിലാണ് മാലിക്ക് പോലീസ് സ്റ്റേഷനിലേക്ക് വന്നതെന്നും എപ്പോള്‍ വേണമെങ്കിലും തിരികെ പോകാമെന്നും സൗത്ത് വെസ്റ്റ് ഡിസിപി അറിയിച്ചു. സത്യപാല്‍ മാലിക്കിനെ അനുകൂലിച്ച് ഡല്‍ഹിയില്‍ ഖാപ് പഞ്ചായത്ത് സംഘടിപ്പിച്ചെങ്കിലും പോലീസ് റദ്ദാക്കി.
യോഗത്തിന് അനുമതിയില്ലെന്നാരോപിച്ച് വിവിധ കര്‍ഷക സംഘടന നേതാക്കളെയും ഖാപ് നേതാക്കളെയും കസ്റ്റഡിയിലെടുത്ത് നീക്കി. തുടർന്നാണ് സത്യപാൽ മാലിക്ക് ആർകെ പുരം പോലീസ് സ്റ്റേഷനിൽ എത്തിയത്.
എന്നാല്‍ പോലീസിന്റേത് പ്രതികാര നടപടിയാണെന്നും അടുത്ത ലോക്സഭ തെരഞ്ഞെടുപ്പുവരെ ഇത് തുടരുമെന്നും സത്യപാല്‍ മാലിക്ക് മാധ്യമങ്ങളോട് പറഞ്ഞു.
സ്വന്തം കാറിലാണ് മാലിക്ക് പോലീസ് സ്റ്റേഷനിലേക്ക് വന്നതെന്നും എപ്പോള്‍ വേണമെങ്കിലും തിരികെ പോകാമെന്നും സൗത്ത് വെസ്റ്റ് ഡിസിപി അറിയിച്ചു. സത്യപാല്‍ മാലിക്കിനെ അനുകൂലിച്ച് ഡല്‍ഹിയില്‍ ഖാപ് പഞ്ചായത്ത് സംഘടിപ്പിച്ചെങ്കിലും പോലീസ് റദ്ദാക്കി.
യോഗത്തിന് അനുമതിയില്ലെന്നാരോപിച്ച് വിവിധ കര്‍ഷക സംഘടന നേതാക്കളെയും ഖാപ് നേതാക്കളെയും കസ്റ്റഡിയിലെടുത്ത് നീക്കി. തുടർന്നാണ് സത്യപാൽ മാലിക്ക് ആർകെ പുരം പോലീസ് സ്റ്റേഷനിൽ എത്തിയത്.
എന്നാല്‍ പോലീസിന്റേത് പ്രതികാര നടപടിയാണെന്നും അടുത്ത ലോക്സഭ തെരഞ്ഞെടുപ്പുവരെ ഇത് തുടരുമെന്നും സത്യപാല്‍ മാലിക്ക് മാധ്യമങ്ങളോട് പറഞ്ഞു.