+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സത്യപാൽ മാലിക്ക് പോലീസ് കസ്റ്റഡിയിൽ..?

ന്യൂഡൽഹി: ജമ്മു കാഷ്മീർ മുൻ ഗവർണർ സത്യപാൽ മാലിക്ക് പോലീസ് കസ്റ്റഡിയിൽ. ആർകെ പുരം പോലീസ് സ്റ്റേഷനിലാണ് മാലിക്ക് ഉള്ളത്. അനുമതിയിലാതെ ഖാപ്പ് പഞ്ചായത്ത് യോഗം
സത്യപാൽ മാലിക്ക് പോലീസ് കസ്റ്റഡിയിൽ..?
ന്യൂഡൽഹി: ജമ്മു കാഷ്മീർ മുൻ ഗവർണർ സത്യപാൽ മാലിക്ക് പോലീസ് കസ്റ്റഡിയിൽ. ആർകെ പുരം പോലീസ് സ്റ്റേഷനിലാണ് മാലിക്ക് ഉള്ളത്. അനുമതിയിലാതെ ഖാപ്പ് പഞ്ചായത്ത് യോഗം ചേർന്നതിനാണ് ഖാപ്പ് നേതാക്കളെയും കർഷക നേതാക്കളെയും സത്യപാൽ മാലിക്കിനെയും പോലീസ് കസ്റ്റഡിയിലെടുത്തത്.

അതേസമയം മാലിക്കിനെ കസ്റ്റഡിയിലെടുത്തിട്ടില്ലെന്ന് ഡൽഹി പോലീസ് അറിയിച്ചു. കർഷക നേതാക്കൾക്കൊപ്പം അദ്ദേഹം സ്വയം സ്റ്റേഷനിലെത്തിയതാണ്. മാലിക്കിന് എപ്പോൾ വേണമെങ്കിലും പുറത്തു പോകാമെന്നും ഡൽഹി പോലീസ് അറിയിച്ചു.

സത്യപാൽ മല്ലിക്കിന് പിന്തുണ പ്രഖ്യാപിച്ചാണ് ഖാപ്പ് പഞ്ചായത്ത് യോഗം ചേർന്നത്. 400 ഓളം ഖാപ്പ് നേതാക്കൾക്ക് ഒപ്പം വിവിധ കർഷക സംഘടനയിലെ നേതാക്കളും പങ്കെടുന്ന പരിപാടിക്കായുള്ള എല്ലാ ഒരുക്കങ്ങളും ആർകെ പുരം സെക്ടർ 12 സെൻട്രൽ പാർക്കിൽ പൂർത്തിയായിരുന്നു.

പന്തൽ അടക്കമുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയ ശേഷം അവസാന നിമിഷത്തിലാണ് സുരക്ഷ കാര്യങ്ങൾ ഉൾപ്പെടെ ചൂണ്ടിക്കാണിച്ച് അനുമതി നിഷേധിച്ച് ഡൽഹി പോലീസ് രംഗത്ത് വന്നത്.
More in Latest News :