ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയനെതിരായ ലാവ്ലിൻ കേസ് പരിഗണിക്കുന്നത് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതി രജിസ്ട്രാർക്ക് കത്ത്. കേസിൽനിന്നും ഒഴിവാക്കപ്പെട്ട ഫ്രാൻസിസാണ് കത്ത് നൽകിയത്.
അഭിഭാഷകനു കോവിഡാണെന്ന് ചൂണ്ടിക്കാട്ടികയാണ് കത്ത് നൽകിയത്. കേസിൽ എട്ടാമത്തെ കക്ഷിയാണ് ഫ്രാൻസിസ്. മൂന്ന് ആഴ്ച കേസ് മാറ്റിവയ്ക്കണമെന്നാണ് ആവശ്യം.
തിങ്കളാഴ്ച കേസ് സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് കത്ത് നൽകിയത്. സാധാരണ ഇത്തരത്തിൽ കത്ത് ലഭിച്ചാൽ കേസ് പരിഗണിക്കുന്നത് മാറ്റിവയ്ക്കാറാണ് പതിവ്. മുൻപും സമാന രീതിയിൽ കേസ് മാറ്റിവച്ചിട്ടുണ്ട്.
ജസ്റ്റീസുമാരായ എം.ആർ. ഷാ, സി.ടി. രവികുമാർ എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. കഴിഞ്ഞ നവംബറിലാണ് കേസ് അവസാനമായി ലിസ്റ്റ് ചെയ്തത്. 2017 മുതൽ സുപ്രീം കോടതിയിലുള്ള കേസ് 33 തവണയിലധികം മാറ്റിവച്ചിരുന്നു.
പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിനെതിരെ സിബിഐ നല്കിയ ഹര്‍ജികള്‍ ഉള്‍പ്പെടെയാണ് പരിഗണനയ്ക്ക് വരുന്നത്.
അഭിഭാഷകനു കോവിഡാണെന്ന് ചൂണ്ടിക്കാട്ടികയാണ് കത്ത് നൽകിയത്. കേസിൽ എട്ടാമത്തെ കക്ഷിയാണ് ഫ്രാൻസിസ്. മൂന്ന് ആഴ്ച കേസ് മാറ്റിവയ്ക്കണമെന്നാണ് ആവശ്യം.
തിങ്കളാഴ്ച കേസ് സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് കത്ത് നൽകിയത്. സാധാരണ ഇത്തരത്തിൽ കത്ത് ലഭിച്ചാൽ കേസ് പരിഗണിക്കുന്നത് മാറ്റിവയ്ക്കാറാണ് പതിവ്. മുൻപും സമാന രീതിയിൽ കേസ് മാറ്റിവച്ചിട്ടുണ്ട്.
ജസ്റ്റീസുമാരായ എം.ആർ. ഷാ, സി.ടി. രവികുമാർ എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. കഴിഞ്ഞ നവംബറിലാണ് കേസ് അവസാനമായി ലിസ്റ്റ് ചെയ്തത്. 2017 മുതൽ സുപ്രീം കോടതിയിലുള്ള കേസ് 33 തവണയിലധികം മാറ്റിവച്ചിരുന്നു.
പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിനെതിരെ സിബിഐ നല്കിയ ഹര്‍ജികള്‍ ഉള്‍പ്പെടെയാണ് പരിഗണനയ്ക്ക് വരുന്നത്.