ന്യൂഡൽഹി: രാഹുല്‍ ഗാന്ധി ഇന്ന് ഔദ്യോഗിക വസതിയായ 12 തുഗ്ലക് ലൈന്‍ ഒഴിയും. അമ്മ സോണിയാ ഗാന്ധിയുടെ വസതിയായ 10 ജന്‍പഥിലേക്കാണ് മാറുന്നത്.
അപകീര്‍ത്തി കേസില്‍ സൂറത്ത് മജിസ്ട്രേറ്റ് കോടതി വിധിക്കെതിരെ നല്കിയ അപ്പീല്‍ തള്ളിയതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധി ഔദ്യോഗിക വസതി ഒഴിയാന്‍ തീരുമാനിച്ചത്.
വസതി ഒഴിയാന്‍ ലോക്സഭാ ഹൗസിംഗ് പാനല്‍ ഞായറാഴ്ച വരെയാണ് രാഹുലിന് സമയം നല്‍കിയിരുന്നത്.
2004 മുതൽ രാഹുൽ ഗാന്ധി തുഗ്ലക് ലെയ്നിലെ ബംഗ്ലാവിലാണ് കഴിയുന്നത്. കഴിഞ്ഞ ആഴ്ച വസതിയിൽ നിന്ന് സാധനസാമഗ്രികൾ മാറ്റിയിരുന്നു.
രാഹുൽ വസതി ഒഴിയാൻ തീരുമാനിച്ചപ്പോൾ നിരവധി പാർട്ടി നേതാക്കൾ വസതി നൽകാൻ തയാറായിരുന്നു. എന്നാൽ സെൻട്രൽ ഡൽഹിയിലെ 10 ജൻപഥിൽ അമ്മ സോണിയാഗാന്ധിയുടെ ബംഗ്ലാവിൽ അവർക്കൊപ്പം കഴിയാനാണ് രാഹുൽ തീരുമാനിച്ചതെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.
അപകീര്‍ത്തി കേസില്‍ സൂറത്ത് മജിസ്ട്രേറ്റ് കോടതി വിധിക്കെതിരെ നല്കിയ അപ്പീല്‍ തള്ളിയതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധി ഔദ്യോഗിക വസതി ഒഴിയാന്‍ തീരുമാനിച്ചത്.
വസതി ഒഴിയാന്‍ ലോക്സഭാ ഹൗസിംഗ് പാനല്‍ ഞായറാഴ്ച വരെയാണ് രാഹുലിന് സമയം നല്‍കിയിരുന്നത്.
2004 മുതൽ രാഹുൽ ഗാന്ധി തുഗ്ലക് ലെയ്നിലെ ബംഗ്ലാവിലാണ് കഴിയുന്നത്. കഴിഞ്ഞ ആഴ്ച വസതിയിൽ നിന്ന് സാധനസാമഗ്രികൾ മാറ്റിയിരുന്നു.
രാഹുൽ വസതി ഒഴിയാൻ തീരുമാനിച്ചപ്പോൾ നിരവധി പാർട്ടി നേതാക്കൾ വസതി നൽകാൻ തയാറായിരുന്നു. എന്നാൽ സെൻട്രൽ ഡൽഹിയിലെ 10 ജൻപഥിൽ അമ്മ സോണിയാഗാന്ധിയുടെ ബംഗ്ലാവിൽ അവർക്കൊപ്പം കഴിയാനാണ് രാഹുൽ തീരുമാനിച്ചതെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.