ശ്രീനഗർ: ജമ്മുകാഷ്മീരിലെ പൂഞ്ചിലുണ്ടായ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് വ്യാപക പരിശോധന. സംശയാസ്പദമായ നിലയില്‍ കണ്ടെത്തിയ 12 പേരെ പോലീസ് ചോദ്യം ചെയ്യുകയാണ്.
ഹെലികോപ്റ്റര്‍, ഡ്രോണ്‍, പോലീസ് നായ എന്നിവയുടെ സഹായത്താല്‍ സൈന്യം മേഖലയിൽ തെരച്ചില്‍ നടത്തുന്നുണ്ട്.
കസ്റ്റഡിയിലെടുത്തവരെ വിവിധ തലങ്ങളിൽ സുരക്ഷാ സേന ചോദ്യം ചെയ്തു വരികയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ജമ്മുകാഷ്മീർ പോലീസ് ഡയറക്ടർ ജനറൽ ദിൽബാഗ് സിംഗ്, പോലീസ് അഡീഷണൽ ഡയറക്ടർ ജനറൽ മുകേഷ് സിംഗ് എന്നിവർ അന്വേഷണത്തിന് മേൽനോട്ടം വഹിക്കാൻ രജൗരി ജില്ലയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്.
ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) സംഘവും സ്ഥലത്തെത്തിയിരുന്നു.
അതേസമയം, പൂഞ്ചിലുണ്ടായ ഭീകരാക്രമണത്തിൽ അഞ്ചു സൈനികരാണ് വീരമൃത്യു വരിച്ചത്. സൈനികർ സഞ്ചരിച്ചിരുന്ന ട്രക്കിനു നേരേ ഭീകരർ വെടിയുതിർക്കുകയും ഗ്രനേഡ് എറിയുകയും ചെയ്തു. ഗ്രനേഡ് ആക്രമണത്തിൽ ട്രക്കിനു തീപിടിച്ചു.
ഭിംബെർ ഗാലിയിൽനിന്നു പൂഞ്ചിലേക്കു പോകുകയായിരുന്നു സൈനികർ. കനത്ത മഴയും മോശം കാലാവസ്ഥയും മുതലെടുത്തായിരുന്നു ഭീകരരുടെ ആക്രമണം
ഹെലികോപ്റ്റര്‍, ഡ്രോണ്‍, പോലീസ് നായ എന്നിവയുടെ സഹായത്താല്‍ സൈന്യം മേഖലയിൽ തെരച്ചില്‍ നടത്തുന്നുണ്ട്.
കസ്റ്റഡിയിലെടുത്തവരെ വിവിധ തലങ്ങളിൽ സുരക്ഷാ സേന ചോദ്യം ചെയ്തു വരികയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ജമ്മുകാഷ്മീർ പോലീസ് ഡയറക്ടർ ജനറൽ ദിൽബാഗ് സിംഗ്, പോലീസ് അഡീഷണൽ ഡയറക്ടർ ജനറൽ മുകേഷ് സിംഗ് എന്നിവർ അന്വേഷണത്തിന് മേൽനോട്ടം വഹിക്കാൻ രജൗരി ജില്ലയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്.
ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) സംഘവും സ്ഥലത്തെത്തിയിരുന്നു.
അതേസമയം, പൂഞ്ചിലുണ്ടായ ഭീകരാക്രമണത്തിൽ അഞ്ചു സൈനികരാണ് വീരമൃത്യു വരിച്ചത്. സൈനികർ സഞ്ചരിച്ചിരുന്ന ട്രക്കിനു നേരേ ഭീകരർ വെടിയുതിർക്കുകയും ഗ്രനേഡ് എറിയുകയും ചെയ്തു. ഗ്രനേഡ് ആക്രമണത്തിൽ ട്രക്കിനു തീപിടിച്ചു.
ഭിംബെർ ഗാലിയിൽനിന്നു പൂഞ്ചിലേക്കു പോകുകയായിരുന്നു സൈനികർ. കനത്ത മഴയും മോശം കാലാവസ്ഥയും മുതലെടുത്തായിരുന്നു ഭീകരരുടെ ആക്രമണം