കോഴിക്കോട്: ഹീറോ സൂപ്പർ കപ്പിൽ ബംഗളൂരു എഫ്സി ഫൈനലിൽ. ജംഷഡ്പുർ എഫ്സിയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ബംഗളൂരു ഫൈനലിൽ കടന്നത്. ജയേഷ് റാണ, സുനിൽ ഛേത്രി എന്നിവരാണ് ബംഗളൂരുവിന്റെ ഗോളുകൾ നേടിയത്.
രണ്ടാം പകുതിയിലായിരുന്നു രണ്ട് ഗോളുകളും. ആദ്യ പകുതിയിൽ ജംഷഡ്പൂരാണ് മികച്ച മുന്നേറ്റങ്ങൾ സൃഷ്ടിച്ചത്. പക്ഷേ ലഭിച്ച അവസരങ്ങൾ ഗോളാക്കി മാറ്റുന്നതിൽ അവർ പരാജയപ്പെട്ടു. മൂന്നാം മിനിറ്റിൽ ഡാനിയൽ ചിമ ചുക്കുവിന്റെയും 16-ാം മിനിറ്റിൽ ബോറിസ് സിംഗിന്റെയും ഗോൾ ശ്രമങ്ങൾ ബംഗളൂരു ഗോൾകീപ്പർ ഗുർപ്രീത് സിംഗ് സന്ധു തടഞ്ഞു.
ഇടവേളയ്ക്ക് ശേഷം, ബംഗളുരു ആക്രമിച്ചുതുടങ്ങി. രണ്ടാം പകുതിയിൽ ശിവശക്തി നാരായണനെ കളത്തിലിറക്കിയ കോച്ച് സൈമൺ ഗ്രേയുടെ തീരുമാനവും ബംഗളൂരുവിന്റെ മുന്നേറ്റങ്ങൾക്ക് വേഗം നൽകി. ശിവശക്തിയാണ് ബംഗളൂരുവിന്റെ ആദ്യ ഗോളിന് വഴിയൊരുക്കിയത്.
67 ാം മിനിറ്റിൽ വലത് പാർശ്വത്തിലൂടെ അതിവേഗം കയറിയ ശിവശക്തിയുടെ ക്രോസ് ജയേഷ് റാണ തലകൊണ്ട് ഗോളിലേക്ക് മറിച്ചു. 87-ാം മിനിറ്റിൽ സുനിൽ ഛേത്രി രണ്ടാം ഗോൾ നേടി കളി സീൽ ചെയ്തു.
രണ്ടാം പകുതിയിലായിരുന്നു രണ്ട് ഗോളുകളും. ആദ്യ പകുതിയിൽ ജംഷഡ്പൂരാണ് മികച്ച മുന്നേറ്റങ്ങൾ സൃഷ്ടിച്ചത്. പക്ഷേ ലഭിച്ച അവസരങ്ങൾ ഗോളാക്കി മാറ്റുന്നതിൽ അവർ പരാജയപ്പെട്ടു. മൂന്നാം മിനിറ്റിൽ ഡാനിയൽ ചിമ ചുക്കുവിന്റെയും 16-ാം മിനിറ്റിൽ ബോറിസ് സിംഗിന്റെയും ഗോൾ ശ്രമങ്ങൾ ബംഗളൂരു ഗോൾകീപ്പർ ഗുർപ്രീത് സിംഗ് സന്ധു തടഞ്ഞു.
ഇടവേളയ്ക്ക് ശേഷം, ബംഗളുരു ആക്രമിച്ചുതുടങ്ങി. രണ്ടാം പകുതിയിൽ ശിവശക്തി നാരായണനെ കളത്തിലിറക്കിയ കോച്ച് സൈമൺ ഗ്രേയുടെ തീരുമാനവും ബംഗളൂരുവിന്റെ മുന്നേറ്റങ്ങൾക്ക് വേഗം നൽകി. ശിവശക്തിയാണ് ബംഗളൂരുവിന്റെ ആദ്യ ഗോളിന് വഴിയൊരുക്കിയത്.
67 ാം മിനിറ്റിൽ വലത് പാർശ്വത്തിലൂടെ അതിവേഗം കയറിയ ശിവശക്തിയുടെ ക്രോസ് ജയേഷ് റാണ തലകൊണ്ട് ഗോളിലേക്ക് മറിച്ചു. 87-ാം മിനിറ്റിൽ സുനിൽ ഛേത്രി രണ്ടാം ഗോൾ നേടി കളി സീൽ ചെയ്തു.