തിരുവനന്തപുരം: വയോധികയെ മകന്റെ വീട്ടിലെ കുളിമുറിയില്‍ രക്തവാര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തി. അമ്പൂരി കുട്ടമല നെടുപുലി തടത്തരികത്ത് വീട്ടില്‍ പരേതനായ വാസുദേവന്റെ ഭാര്യ ശ്യാമള(71) ആണ് മരിച്ചത്.
മകന് ബിനുവിന്റെ ബാലരാമപുരം മംഗലത്തുകോണം കാട്ടുനടയിലുള്ള വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെ ചായ കൊടുക്കാന്‍ ബിനുവിന്റെ ഭാര്യ ഇവരുടെ മുറിയിലെത്തിയപ്പോഴാണ് സംഭവം ശ്രദ്ധയിൽപെട്ടത്. ഇവരുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് പോലീസില്‍ വിവരം അറിയിച്ചത്.
പോലീസ് എത്തി നടത്തിയ പരിശോധനയില്‍ കഴുത്തില്‍ ആഴത്തിലുള്ള മുറിവുകള്‍ കണ്ടെത്തി. ഇതോടെയാണ് കൊലപാതകമാണെന്ന സംശയത്തിലേയ്ക്ക് പോലീസ് എത്തിയത്.
തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ വീടിനുള്ളില്‍നിന്നു രക്തം പുരണ്ട കത്തിയും കത്രികയും കണ്ടെടുത്തു. ഫോറന്‍സിക് വിഭാഗം ഇവിടെയെത്തി തെളിവുകള്‍ ശേഖരിച്ചു.
മരിച്ച ശ്യാമളയുടെ മകന് ബിനു, ഭാര്യ സജിത, ഇളയമകന് അനന്തു എന്നിവരാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ഇവരെ ചോദ്യം ചെയ്തു വരികയാണ്.
പത്തു ദിവസം മുന്‍പാണ് ശ്യാമള ഇവിടെ എത്തിയത്. വിദേശത്ത് ജോലി ചെയ്യുന്ന ബിനു നാട്ടിലെത്തിയതോടെ കൂട്ടിക്കൊണ്ടുവരികയായിരുന്നു.
മകന് ബിനുവിന്റെ ബാലരാമപുരം മംഗലത്തുകോണം കാട്ടുനടയിലുള്ള വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെ ചായ കൊടുക്കാന്‍ ബിനുവിന്റെ ഭാര്യ ഇവരുടെ മുറിയിലെത്തിയപ്പോഴാണ് സംഭവം ശ്രദ്ധയിൽപെട്ടത്. ഇവരുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് പോലീസില്‍ വിവരം അറിയിച്ചത്.
പോലീസ് എത്തി നടത്തിയ പരിശോധനയില്‍ കഴുത്തില്‍ ആഴത്തിലുള്ള മുറിവുകള്‍ കണ്ടെത്തി. ഇതോടെയാണ് കൊലപാതകമാണെന്ന സംശയത്തിലേയ്ക്ക് പോലീസ് എത്തിയത്.
തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ വീടിനുള്ളില്‍നിന്നു രക്തം പുരണ്ട കത്തിയും കത്രികയും കണ്ടെടുത്തു. ഫോറന്‍സിക് വിഭാഗം ഇവിടെയെത്തി തെളിവുകള്‍ ശേഖരിച്ചു.
മരിച്ച ശ്യാമളയുടെ മകന് ബിനു, ഭാര്യ സജിത, ഇളയമകന് അനന്തു എന്നിവരാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ഇവരെ ചോദ്യം ചെയ്തു വരികയാണ്.
പത്തു ദിവസം മുന്‍പാണ് ശ്യാമള ഇവിടെ എത്തിയത്. വിദേശത്ത് ജോലി ചെയ്യുന്ന ബിനു നാട്ടിലെത്തിയതോടെ കൂട്ടിക്കൊണ്ടുവരികയായിരുന്നു.