കുവൈറ്റ് സിറ്റി: രാജ്യത്തെ സ്വദേശികളും വിദേശികളും തമ്മിലുള്ള ജനസംഖ്യാനുപാതം വര്‍ധിക്കുന്നതില്‍ അടിയന്തര നടപടികളെടുക്കാന്‍ കുവൈറ്റ്. രാജ്യത്തെ ആഭ്യന്തരമന്ത്രാലയമാണ് വിഷയത്തില്‍ അടിയന്തരമായി ഇടപെടുന്നത്. ഇതിനായി ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ പ്രത്യേക യോഗം ചേരും.
ഈദ് അവധിക്ക് ശേഷം ജനസംഖ്യാ ഘടന പരിഹരിക്കുന്നതിനുള്ള ചർച്ചയിലേക്ക് കടക്കുമെന്നാണ് സൂചന. പ്രവാസികളുടെ എണ്ണം 30 ശതമാനമായി കുറക്കുക, സ്വദേശികളുടെ എണ്ണം ജനസംഖ്യയുടെ 70 ശതമാനമാക്കുക തുടങ്ങിയ വിഷയങ്ങളും വിദേശി, സ്വദേശി അനുപാതത്തിലെ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിൽ സ്വീകരിക്കേണ്ട മാർഗങ്ങളും ചർച്ചയാകും.
രാജ്യത്തെ വിദേശികളിൽ ഭൂരിപക്ഷം പേരും അവിദഗ്ദ്ധ തൊഴിലാളികളാണ്. പ്രവാസി തൊഴിലാളികളുടെ ആവശ്യകതയും പ്രൊഫഷണൽ യോഗ്യതകളും പരിഗണിച്ച് എണ്ണത്തിൽ പരിധികൾ നിശ്ചയിക്കുമെന്നും സൂചനകളുണ്ട്.
ഈദ് അവധിക്ക് ശേഷം ജനസംഖ്യാ ഘടന പരിഹരിക്കുന്നതിനുള്ള ചർച്ചയിലേക്ക് കടക്കുമെന്നാണ് സൂചന. പ്രവാസികളുടെ എണ്ണം 30 ശതമാനമായി കുറക്കുക, സ്വദേശികളുടെ എണ്ണം ജനസംഖ്യയുടെ 70 ശതമാനമാക്കുക തുടങ്ങിയ വിഷയങ്ങളും വിദേശി, സ്വദേശി അനുപാതത്തിലെ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിൽ സ്വീകരിക്കേണ്ട മാർഗങ്ങളും ചർച്ചയാകും.
രാജ്യത്തെ വിദേശികളിൽ ഭൂരിപക്ഷം പേരും അവിദഗ്ദ്ധ തൊഴിലാളികളാണ്. പ്രവാസി തൊഴിലാളികളുടെ ആവശ്യകതയും പ്രൊഫഷണൽ യോഗ്യതകളും പരിഗണിച്ച് എണ്ണത്തിൽ പരിധികൾ നിശ്ചയിക്കുമെന്നും സൂചനകളുണ്ട്.