ന്യൂഡൽഹി: ഡൽഹിയിൽ കൗമാരക്കാരനെ മുൻ കാമുകിയുടെ സഹോദരനും കാമുകനും കുത്തിക്കൊന്നു. വടക്ക്കിഴക്കൻ ഡൽഹിയിലെ ശാസ്ത്രി പാർക്ക് മേഖലയിലാണ് സംഭവം.
ജുവനൈൽ ഹോമിൽ നിന്നും അടുത്തിടെ പുറത്തിറങ്ങിയ 16കാരനാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പെൺകുട്ടിയുടെ സഹോദരൻ സാഹിൽ (20), കാമുകൻ യാമിൻ (18) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
കൊല്ലപ്പെട്ട കൗമാരക്കാരനും പെൺകുട്ടിയും തമ്മിൽ പ്രണയബന്ധത്തിലായിരുന്നു. എന്നാൽ മോഷണക്കേസിൽ പിടിയിലായ കൗമാരക്കാരൻ ജുവനൈൽ ഹോമിൽ പോയതോടെ പെൺകുട്ടി യാമിനുമായി അടുത്തു.
ജുവനൈൽ ഹോമിൽ നിന്നും പുറത്തിറങ്ങിയ കൗമാരക്കാരൻ ഈ വിവരം അറിഞ്ഞതോടെ യാമിനെയും പെൺകുട്ടിയെയും ഭീഷണിപ്പെടുത്തി. ബുധനാഴ്ച രാവിലെ സഹരൻപൂർ എക്സ്പ്രസ്വേയ്ക്ക് സമീപമുള്ള ഖാദർ മേഖലയിൽ സമീപം കുത്തേറ്റ നിലയിലാണ് കൗമാരക്കാരന്റെ മൃതദേഹം പോലീസ് കണ്ടെത്തിയത്.
ശരീരത്തിൽ നെഞ്ചിലും കഴുത്തിലും തലയിലും കുത്തേറ്റ പാടുകളുണ്ട്. ഇയാളുടെ മൊബൈൽ ഫോണും നഷ്ടപ്പെട്ടതായി കണ്ടെത്തി. കൗമാരക്കാരന്റെ ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഒളിവിലായിരുന്ന പ്രതികളെ പിടികൂടാനായത്.
ജുവനൈൽ ഹോമിൽ നിന്നും അടുത്തിടെ പുറത്തിറങ്ങിയ 16കാരനാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പെൺകുട്ടിയുടെ സഹോദരൻ സാഹിൽ (20), കാമുകൻ യാമിൻ (18) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
കൊല്ലപ്പെട്ട കൗമാരക്കാരനും പെൺകുട്ടിയും തമ്മിൽ പ്രണയബന്ധത്തിലായിരുന്നു. എന്നാൽ മോഷണക്കേസിൽ പിടിയിലായ കൗമാരക്കാരൻ ജുവനൈൽ ഹോമിൽ പോയതോടെ പെൺകുട്ടി യാമിനുമായി അടുത്തു.
ജുവനൈൽ ഹോമിൽ നിന്നും പുറത്തിറങ്ങിയ കൗമാരക്കാരൻ ഈ വിവരം അറിഞ്ഞതോടെ യാമിനെയും പെൺകുട്ടിയെയും ഭീഷണിപ്പെടുത്തി. ബുധനാഴ്ച രാവിലെ സഹരൻപൂർ എക്സ്പ്രസ്വേയ്ക്ക് സമീപമുള്ള ഖാദർ മേഖലയിൽ സമീപം കുത്തേറ്റ നിലയിലാണ് കൗമാരക്കാരന്റെ മൃതദേഹം പോലീസ് കണ്ടെത്തിയത്.
ശരീരത്തിൽ നെഞ്ചിലും കഴുത്തിലും തലയിലും കുത്തേറ്റ പാടുകളുണ്ട്. ഇയാളുടെ മൊബൈൽ ഫോണും നഷ്ടപ്പെട്ടതായി കണ്ടെത്തി. കൗമാരക്കാരന്റെ ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഒളിവിലായിരുന്ന പ്രതികളെ പിടികൂടാനായത്.