+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്ലാച്ചിമടയിലെ ഭൂമി സർക്കാരിന് കൈമാറാൻ കൊക്കക്കോള കമ്പനി

തിരുവനന്തപുരം: പാലക്കാട് പ്ലാച്ചിമടയിൽ കൊക്കക്കോള കമ്പനി കൈവശംവച്ചിരിക്കുന്ന 35 ഏക്കർ ഭൂമിയും കെട്ടിടവും സംസ്ഥാന സർക്കാരിന് കൈമാറാൻ തീരുമാനിച്ചു. ഭൂമിയ
പ്ലാച്ചിമടയിലെ ഭൂമി സർക്കാരിന് കൈമാറാൻ കൊക്കക്കോള കമ്പനി
തിരുവനന്തപുരം: പാലക്കാട് പ്ലാച്ചിമടയിൽ കൊക്കക്കോള കമ്പനി കൈവശംവച്ചിരിക്കുന്ന 35 ഏക്കർ ഭൂമിയും കെട്ടിടവും സംസ്ഥാന സർക്കാരിന് കൈമാറാൻ തീരുമാനിച്ചു. ഭൂമിയും കെട്ടിടവും കൈമാറാൻ തയാറാണെന്ന് ഹിന്ദുസ്ഥാൻ കൊക്കക്കോള ബിവറേജ് ലിമിറ്റഡ് സിഇഒ ഹ്വാൻ പാബ്ലോ റോഡ്രീഗസ് കത്തിലൂടെ മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു.

കർഷകരുടെ നേതൃത്വത്തിൽ ആരംഭിക്കാൻ പോകുന്ന ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷന് കമ്പനിയുടെ കൈവശമുള്ള ഭൂമി വിട്ടുനൽകുന്നതുമായി ബന്ധപ്പെട്ട് സർക്കാർ മുൻകൈയെടുത്ത് ചർച്ചകൾ ആരംഭിച്ചിരുന്നു. മന്ത്രി കൃഷ്ണൻകുട്ടിയുടെ നേതൃത്വത്തിൽ നടന്ന ചർച്ചകളുടെ പരിസമാപ്തിയിലാണ് ഭൂമിയും കെട്ടിടവും വിട്ടു നൽകാൻ കമ്പനി തയാറായിരിക്കുന്നത്.

കർഷകർക്ക് വേണ്ടി ഒരുക്കുന്ന ഡെമോ ഫാമിന്‍റെ നിർമാണത്തിന് വേണ്ടി വരുന്ന സാങ്കേതിക സഹായം നൽകാൻ ഒരുക്കമാണെന്നും കൊക്കക്കോള കമ്പനി അറിയിച്ചിട്ടുണ്ട്.
More in Latest News :