അഹമ്മദാബാദ്: ഗുജറാത്തിലെ നരോദ ഗാമിൽ മുസ്ലിംകളെ കൂട്ടക്കൊല ചെയ്ത കേസിൽ മുൻമന്ത്രി മായ കോഡ്നാനി ഉൾപ്പെടെ 69 പ്രതികളെയും വെറുതെവിട്ടു. അഹമ്മദാബാദ് പ്രത്യേക കോടതിയുടേതാണ് തീരുമാനം.
2002 ലെ കലാപത്തിനിടെ 11 പേരാണ് നരോദ ഗാമിൽ കൊല്ലപ്പെട്ടത്. മുൻ ബിജെപി എംഎൽഎ മായ കോഡ്നാനി, മുൻ വിഎച്ച്പി നേതാവ് ജയദീപ് പട്ടേൽ, മുൻ ബജ്റംഗ് ദൾ നേതാവ് ബാബു ബജ്റംഗി എന്നിവരുൾപ്പെടെ കേസിൽ 86 പ്രതികളായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ വിചാരണയ്ക്കിടെ 18 പേർ മരിച്ചു.
കൊലപാതകം, കൊലപാതകശ്രമം, നിയമവിരുദ്ധമായി സംഘം ചേരൽ, കലാപം, മാരകായുധങ്ങളുമായി കലാപം നടത്തൽ, ക്രിമിനൽ ഗൂഢാലോചന എന്നീ വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തത്.
ഗോധ്രയിൽ ട്രെയിൻ കത്തി നിരവധി പേർ മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് ആഹ്വാനം ചെയ്ത ബന്ദിനിടെ നരോദ ഗാം മേഖലയിൽ ഉണ്ടായ കലാപത്തിൽ മുസ്ലിംകളായ 11 പേരാണ് കൊല്ലപ്പെട്ടത്.
2002 ലെ കലാപത്തിനിടെ 11 പേരാണ് നരോദ ഗാമിൽ കൊല്ലപ്പെട്ടത്. മുൻ ബിജെപി എംഎൽഎ മായ കോഡ്നാനി, മുൻ വിഎച്ച്പി നേതാവ് ജയദീപ് പട്ടേൽ, മുൻ ബജ്റംഗ് ദൾ നേതാവ് ബാബു ബജ്റംഗി എന്നിവരുൾപ്പെടെ കേസിൽ 86 പ്രതികളായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ വിചാരണയ്ക്കിടെ 18 പേർ മരിച്ചു.
കൊലപാതകം, കൊലപാതകശ്രമം, നിയമവിരുദ്ധമായി സംഘം ചേരൽ, കലാപം, മാരകായുധങ്ങളുമായി കലാപം നടത്തൽ, ക്രിമിനൽ ഗൂഢാലോചന എന്നീ വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തത്.
ഗോധ്രയിൽ ട്രെയിൻ കത്തി നിരവധി പേർ മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് ആഹ്വാനം ചെയ്ത ബന്ദിനിടെ നരോദ ഗാം മേഖലയിൽ ഉണ്ടായ കലാപത്തിൽ മുസ്ലിംകളായ 11 പേരാണ് കൊല്ലപ്പെട്ടത്.