മുംബൈ: കോൺഗ്രസും പ്രതിപക്ഷ കക്ഷികളും വിമർശനം ശക്തമാക്കുന്നതിനിടെ വ്യവസായി ഗൗതം അദാനിയുമായി കൂടിക്കാഴ്ച നടത്തി എൻസിപി അധ്യക്ഷൻ ശരദ് പവാർ. വ്യാഴാഴ്ച പവാറിന്റെ മുംബൈയിലെ വസതിയായ സിൽവർ ഓക്കിലായിരുന്നു കൂടിക്കാഴ്ച.
രണ്ട് മണിക്കൂറോളം കൂടിക്കാഴ്ച നീണ്ടു. പ്രതിപക്ഷം അദാനി വിഷയത്തിൽ സംയുക്ത പാർലമെന്ററി സമിതി (ജെപിസി) ന്വേഷണം ആവശ്യപ്പെടുന്ന സമയത്താണ് പവാറിന്റെ കൂടിക്കാഴ്ചയെന്നതും ശ്രദ്ധേയമാണ്.
ഹിൻഡൻബർഗ് റിപ്പോർട്ടിൽ അദാനിയെ പിന്തുണച്ച് നേരത്തെ പവാർ രംഗത്തെത്തിയിരുന്നു. അദാനി ഗ്രൂപ്പിനെതിരെ ജെപിസി അന്വേഷണത്തെക്കാൾ സുപ്രീം കോടതി പാനലിന്റെ അന്വേഷണമാണ് വേണ്ടതെന്നായിരുന്നു പവാറിന്റെ അഭിപ്രായം. അദാനി രാജ്യത്തിനു നൽകുന്ന സംഭാവനകൾ അവഗണിക്കരുതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
രണ്ട് മണിക്കൂറോളം കൂടിക്കാഴ്ച നീണ്ടു. പ്രതിപക്ഷം അദാനി വിഷയത്തിൽ സംയുക്ത പാർലമെന്ററി സമിതി (ജെപിസി) ന്വേഷണം ആവശ്യപ്പെടുന്ന സമയത്താണ് പവാറിന്റെ കൂടിക്കാഴ്ചയെന്നതും ശ്രദ്ധേയമാണ്.
ഹിൻഡൻബർഗ് റിപ്പോർട്ടിൽ അദാനിയെ പിന്തുണച്ച് നേരത്തെ പവാർ രംഗത്തെത്തിയിരുന്നു. അദാനി ഗ്രൂപ്പിനെതിരെ ജെപിസി അന്വേഷണത്തെക്കാൾ സുപ്രീം കോടതി പാനലിന്റെ അന്വേഷണമാണ് വേണ്ടതെന്നായിരുന്നു പവാറിന്റെ അഭിപ്രായം. അദാനി രാജ്യത്തിനു നൽകുന്ന സംഭാവനകൾ അവഗണിക്കരുതെന്നും അദ്ദേഹം പറഞ്ഞിരുന്നു.