തിരുവനന്തപുരം: കിണറ്റില്‍ വീണ കരടിയെ രക്ഷിക്കാനുള്ളശ്രമത്തിനിടെ ചത്ത സംഭവത്തില്‍ വീഴ്ച ഉണ്ടായെങ്കില്‍ നടപടിയെടുക്കുമെന്ന് വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്. കരടിയെ രക്ഷപ്പെടുത്താന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പരമാവധി ശ്രമിച്ചിരുന്നുവെന്നും അതിനിടയില്‍ എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കരടി കിണറ്റില്‍ വീണെന്ന വിവരമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി രക്ഷാദൗത്യത്തിനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു. പക്ഷേ, അതിനിടയില്‍ അവര്‍ക്കും ശ്വാസംമുട്ടലുണ്ടാകുന്ന സ്ഥിതിവന്നു. എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കും. വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ അതിനനുസരിച്ച് നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കരടി കിണറ്റില്‍ വീണെന്ന വിവരമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി രക്ഷാദൗത്യത്തിനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു. പക്ഷേ, അതിനിടയില്‍ അവര്‍ക്കും ശ്വാസംമുട്ടലുണ്ടാകുന്ന സ്ഥിതിവന്നു. എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കും. വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ അതിനനുസരിച്ച് നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.